ADVERTISEMENT

കരിവെള്ളൂർ∙പ്രതീക്ഷയോടെ വിത്തിറക്കിയ നെൽകർഷകർക്ക് കീടങ്ങളുടെ ആക്രമണം ഇരുട്ടടിയാകുന്നു. രണ്ടാംവിള നെൽകൃഷിയാണ് ഇലചുരുട്ടി പുഴുവിന്റെയും മുഞ്ഞയുടെയും ആക്രമണം നേരിടുന്നത്. പഞ്ചായത്തിലെ പുത്തൂർ, ഒയോളം പാടശേഖരങ്ങളിലാണ് കീടങ്ങൾ വ്യാപകമായി കാണപ്പെടുന്നത്. വിത്തിറക്കി 25 ദിവസം പാകമായപ്പോൾ ഞാറ്റടികൾ വയലിൽ പറിച്ചുനട്ടു. വയലിലേക്ക് മാറ്റി നട്ട് ഒരാഴ്ച കഴിഞ്ഞ ശേഷമാണ് ഞാറ്റടികൾക്ക് കീടങ്ങൾ ബാധിച്ചിരിക്കുന്നത്. ഇതോടെ പുത്തൂരിലെ 15 ഏക്കറോളം വയലിലെ നെൽച്ചെടികൾ കരിഞ്ഞു.

നെൽച്ചെടിയുടെ ചുവട്ടിലും തണ്ടിലും പറ്റിപ്പിടിച്ച് നീരൂറ്റിക്കുടിക്കുകയും വളരെ വേഗം പടരുകയും ചെയ്യുന്ന കീടമാണ് മുഞ്ഞ. ഇതുമൂലം  നെൽച്ചെടി പൂർണമായും വൈക്കോലിന് സമമാകും. ഇലചുരുട്ടിപ്പുഴു ചെടിയുടെ ഇലകൾ തിന്നുതീർക്കുന്നു. ഇതോടെ ഹരിതകം നഷ്ടപ്പെടുന്നു. രണ്ടാംവിള നെൽകൃഷിയെയാണ് ഇത്തരം കീടങ്ങൾ കൂടുതലായും ബാധിക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും തുലാവർഷ മഴയുടെ ലഭ്യത കുറവും കീടങ്ങൾ വ്യാപകമാകാൻ കാരണമായി. വീണ്ടും വിത്തിറക്കി ഞാറ്റടികൾ ഒരുക്കുന്നതു പ്രയാസമായതിനാൽ കർഷകർ മറ്റു പ്രദേശങ്ങളിലെ ബാക്കിവന്ന ഞാറ്റടികൾ അന്വേഷിക്കുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com