അമ്മ പറഞ്ഞു, മകൻ പഠിച്ചു

Mail This Article
×
തലശ്ശേരി∙ മാർഗംകളി പഠിപ്പിച്ചു നടന്ന, പേരാവൂർ സ്കൂളിലെ ജിജി ജോസ് മകൻ ജോയ്സിന്റെ അടുത്ത് കുറച്ച് മാസങ്ങൾക്ക് മുൻപ് ഒരാവശ്യം വച്ചു. ‘നീ ഓട്ടൻതുള്ളൽ പഠിക്കണം. സബ്ജില്ലയിൽ സ്കൂളിനായി പോയിന്റ് നേടണം’. അമ്മ ഇടയ്ക്ക് നൽകുന്ന ഡാൻസ് ക്ലാസ് മാത്രം പോര അതിന് എന്ന് ജോയ്സിനു നന്നായി അറിയാമായിരുന്നു.
അവൻ അങ്ങനെ കലാമണ്ഡലം മഹേന്ദ്രന്റെ ശിഷ്യനായി. മാസങ്ങൾക്കു മുൻപ് മാത്രം പഠിച്ചുതുടങ്ങിയ ഓട്ടൻതുള്ളൽ ഇരിട്ടി എടൂർ കളമുണ്ടയിലെ ജോയ്സിന്റെയും അമ്മ ജിജിയുടേയും സ്വപ്നങ്ങൾക്ക് ഒപ്പം നിന്നു. സബ്ജില്ലയിൽ മാത്രമല്ല ജില്ലയിലും ഒന്നാം സ്ഥാനം. സംസ്ഥാനതലത്തിൽ മത്സരിക്കാനുള്ള യോഗ്യതയും ജോയ്സ് നേടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.