ADVERTISEMENT

കണ്ണൂർ ∙ ഭിന്നശേഷിക്കാർക്കായുള്ള നിരാമയ ആരോഗ്യ ഇൻഷുറൻസ്‌‌ അംഗങ്ങൾക്കു തുക ലഭിക്കുന്നില്ലെന്നു പരാതി. അപേക്ഷ നൽകി 6 മാസം പിന്നിട്ടിട്ടും തുക ലഭിക്കാത്തതിനാൽ ഇൻഷുറൻസ് പദ്ധതിയുടെ ഓഫിസുകളിൽ വിളിക്കുമ്പോൾ കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്നും ഇൻഷുറൻസ് അംഗങ്ങളുടെ കുടുംബാംഗങ്ങൾ പറയുന്നു. ഇ–മെയിലുകൾക്കു മറുപടി ലഭിക്കുന്നില്ലെന്നും ഇവർ ആരോപിച്ചു.

സംസ്ഥാനത്തു പദ്ധതിയുടെ ഗുണഭോക്താക്കളായി ഒരു ലക്ഷത്തിലേറെപ്പേരുണ്ട്. ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിവൈകല്യം, മാനസിക വെല്ലുവിളി, ബഹുവൈകല്യം എന്നിവയുള്ള ഭിന്നശേഷിക്കാർക്കു ചികിത്സയ്ക്കുള്ള ചെലവ് അനുവദിക്കുന്നതിനുള്ള പദ്ധതിയാണു നിരാമയ ആരോഗ്യ ഇൻഷുറൻസ്.

നാഷനൽ ട്രസ്റ്റ് ആക്ട് പ്രകാരം റജിസ്റ്റർ ചെയ്ത സംഘടനകൾ വഴിയാണ് ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നത്. പ്രതിവർഷം ഒരുലക്ഷം രൂപ വരെയുള്ള ചികിത്സാ ആനുകൂല്യങ്ങൾ ലഭിക്കുമെന്നാണു വാഗ്ദാനം. യാത്രാച്ചെലവായി പരമാവധി 1000 രൂപയും ലഭ്യമാക്കിയിരുന്നു. ഇതെല്ലാം മുടങ്ങിയെന്നാണു ഗുണഭോക്താക്കളുടെ ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നത്.

ബിപിഎൽ വിഭാഗത്തിന് 250 രൂപയും എപിഎൽ വിഭാഗം 500 രൂപയുമാണു പ്രീമിയം തുക. കേരളത്തിൽ ഈ പ്രീമിയം തുക ഇതുവരെ സംസ്ഥാന സർക്കാർ സ്റ്റേറ്റ് നോഡൽ ഏജൻസി സെന്റർ വഴി അടയ്ക്കുകയായിരുന്നു പതിവ്. എല്ലാ വർഷവും മാർച്ച് 31 വരെയാണ് ഇൻഷുറൻസിന്റെ കാലാവധി. പുതുക്കാൻ ബിപിഎൽ വിഭാഗം 50 രൂപയും എപിഎൽ വിഭാഗം 250 രൂപയും പ്രീമിയം തുക അടയ്ക്കണം.

ഈ തുകയും കേരളത്തിൽ സംസ്ഥാന സർക്കാർ തന്നെയായിരുന്നു അടച്ചിരുന്നത്. എന്നാൽ ഇത്തവണ ഗുണഭോക്താക്കളോട് അടയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണെന്നും ഭിന്നശേഷിക്കാരുടെ കുടുംബാംഗങ്ങൾ പറയുന്നു. ബിപിഎൽ വിഭാഗ‌ക്കാരോട് 100 രൂപയും എപിഎൽ വിഭാഗക്കാരോട് 300 രൂപയുമാണു ചില ഏജൻസികൾ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com