ADVERTISEMENT

തലശ്ശേരി∙ പുതിയ ബസ്‌സ്റ്റാൻഡിലെ ടൂറിസ്റ്റ് ടാക്സി സ്റ്റാൻഡിൽ നഗരസഭയുടെ പാർക്കിങ് പ്ലാസയ്ക്കായി നടത്തിയ മണ്ണുപരിശോധന ഇന്നലെ രാവിലെ സംഘർഷാന്തരീക്ഷം സൃഷ്ടിച്ചു. പ്രതിഷേധിച്ച ടാക്സി ഡ്രൈവർമാരെയും സ്റ്റാൻ‍ഡ് സംരക്ഷണ സമിതി നേതാക്കളെയും കസ്റ്റഡിയിൽ എടുത്ത ശേഷം ഉച്ചയ്ക്ക് പന്ത്രണ്ടോടെ പൊലീസ് കാവലിലാണു പിഡബ്ല്യുഡി ഉദ്യോഗസ്ഥർ മണ്ണ് പരിശോധന നടത്തിയത്. നോട്ടിസ് പോലും നൽകാതെ,  വാഹനം പാർക്ക് ചെയ്തു ഉപജീവനം കഴിക്കുന്ന സ്റ്റാൻഡിൽ പാർക്കിങ് പ്ലാസ ആരംഭിക്കുന്നതിനെതിരെ ടൂറിസ്റ്റ് ടാക്സി ഡ്രൈവർമാർ ഏതാനും നാളുകളായി പ്രതിഷേധത്തിലാണ്. നാലു പതിറ്റാണ്ടിലേറെയായി ഇവിടെ ടാക്സി സ്റ്റാൻഡ് പ്രവർത്തിക്കുന്നുണ്ട്. ഇന്നലെ രാവിലെ തന്നെ ഇൻസ്പെക്ടർ ബിജു ആന്റണിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റാൻഡിലെത്തിയിരുന്നു. 

1. മണ്ണുപരിശോധന നടത്തുന്നതിനെതിരെ പ്രതിഷേധിച്ച ടാക്സി സ്റ്റാൻഡ് സംരക്ഷണ സമിതി നേതാക്കളായ ഇ.മനീഷും സി.ഒ.ടി.നസീറും പൊലീസുമായി വാക്കുതർക്കത്തിൽ. 2.ടൂറിസ്റ്റ് ടാക്സി സ്റ്റാൻഡിലെ മണ്ണ് പരിശോധനയിൽ പ്രതിഷേധിച്ച ഡ്രൈവർമാരെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ.
1. മണ്ണുപരിശോധന നടത്തുന്നതിനെതിരെ പ്രതിഷേധിച്ച ടാക്സി സ്റ്റാൻഡ് സംരക്ഷണ സമിതി നേതാക്കളായ ഇ.മനീഷും സി.ഒ.ടി.നസീറും പൊലീസുമായി വാക്കുതർക്കത്തിൽ. 2.ടൂറിസ്റ്റ് ടാക്സി സ്റ്റാൻഡിലെ മണ്ണ് പരിശോധനയിൽ പ്രതിഷേധിച്ച ഡ്രൈവർമാരെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ.

11 മണിയോടെ പിഡബ്ല്യുഡി ബിൽഡിങ്സ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ലജീഷിന്റെ നേതൃത്വത്തിൽ മണ്ണ് പരിശോധനയ്ക്കുള്ള സാമഗ്രികളുമായി തൊഴിലാളികളും എത്തി. ഇതോടെ ടാക്സി സ്റ്റാൻഡ് സംരക്ഷണ സംയുക്ത സമരസമിതി നേതാക്കളായ ഇ. മനീഷ്, സുനിൽകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഡ്രൈവർമാർ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ടെന്നും അതുവരെ പരിശോധന നിർത്തിവയ്ക്കണമെന്നും സമരസമിതി നേതാക്കളായ ഇ. മനീഷ്, സി.ഒ.ടി. നസീർ, സുനിൽകുമാർ എന്നിവർ  പറഞ്ഞെങ്കിലും അംഗീകരിക്കപ്പെട്ടില്ല. എക്സിക്യൂട്ടീവ് മജിസ്ട്രേട്ടായ തഹസിൽദാറും സ്ഥലത്തെത്തിയിരുന്നു. 10 കോടി രൂപ ചെലവിലാണ് 8 നിലകളിലായി പാർക്കിങ് പ്ലാസ സ്ഥാപിക്കുന്നത്.  പ്ലാസ സ്ഥാപിക്കുന്നതിനെതിരെ നിലപാട് സ്വീകരിച്ചിരുന്ന ബിജെപി നേതാക്കളും സ്ഥലത്തുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com