ADVERTISEMENT

കണ്ണൂർ∙ സ്പീഡ് പോസ്റ്റ് ഇന്ത്യയിൽ നിന്നാണെന്ന് പറഞ്ഞ് ഫോണിൽ വിളിച്ച് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിച്ച് കണ്ണൂർ ഡിഎസ്​സി സെന്റർ ഉദ്യോഗസ്ഥന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം തട്ടി. പഞ്ചാബ് ഗുരുദാസ്പൂർ സ്വദേശി കുൽബീർ സിങ്ങിന്റെ 99,500 രൂപയാണ് നഷ്ടമായത്. ഇക്കഴിഞ്ഞ ജനുവരി 30നാണ് സംഭവം. 

സ്പീഡ് പോസ്റ്റ് ഇന്ത്യ വഴി അയച്ച തപാൽ സമയം കഴിഞ്ഞിട്ടും ലഭിക്കാതെ വന്നതിനെ തുടർന്ന് സ്പീഡ് പോസ്റ്റ് ഇന്ത്യയുടെ കസ്റ്റമർ കെയർ നമ്പർ ഇദ്ദേഹം സർച്ച് ചെയ്തിരുന്നു. തുടർന്ന് സ്പീഡ് പോസ്റ്റ് ഇന്ത്യയിൽ നിന്നാണെന്ന് പറഞ്ഞ് ഫോൺ കോൾ വരികയും എനി ഡെസ്ക് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിക്കുകയുമായിരുന്നു. ഇതിന് ശേഷം ബാങ്ക് അക്കൗണ്ട് വിവരം കൈവശപ്പെടുത്തി എസ്ബിഐ അക്കൗണ്ടിൽ നിന്നും പണം തട്ടുകയായിരുന്നെന്ന് കുൽബീർ സിങ്ങ് കഴിഞ്ഞ ദിവസം കണ്ണൂർ സൈബർ പൊലീസ് സെല്ലിൽ നൽകിയ പരാതിയിൽ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com