കണ്ണൂർ∙ 9 മുതൽ 17 വരെ തുടർച്ചയായ 9 ദിവസം സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് കണ്ണൂർ വിമാനത്താവളത്തിൽ 37.9 ഡിഗ്രി സെൽഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയത്. രാജ്യത്തെ ഏറ്റവും ഉയർന്ന ചൂടും കണ്ണൂരിൽ രേഖപ്പെടുത്തിയത് 17നാണ്. സംസ്ഥാനത്ത് വരണ്ട കാലാവസ്ഥ തുടരുന്നതിന്റെ നേർക്കാഴ്ചകൾ ചിത്രങ്ങളിലൂടെ...
1 / 15
ചൂടു വലയം... കണ്ണൂർ പയ്യാമ്പലം ബീച്ചിൽ കുടി ചൂടി നിൽക്കുന്ന ലൈഫ് ഗാർഡ്. ചിത്രം : ഹരിലാൽ ∙ മനോരമ
2 / 15
കൂൾ ടൈം... ചൂട് കൂടുന്ന സാഹചര്യത്തിൽ കുട്ടികളിൽ നിർജലീകരണ സാധ്യത ഒഴിവാക്കാൻ കണ്ണൂർ കണ്ണൂക്കര ഗവ.എൽപി സ്കൂളിൽ 10:30ന് ബെൽ മുഴക്കി കുട്ടികൾക്ക് വെള്ളം നൽകിയപ്പോൾ. വെള്ളം കുടിക്കാൻ മാത്രം ഇടവേള അനുവദിക്കുന്ന വാട്ടർ ബെൽ പരിപാടിയിൽ രാവിലെ പത്തരയ്ക്കും രണ്ടു മണിക്കും ബെൽ മുഴക്കി അഞ്ച് മിനിറ്റ് വീതം പ്രത്യേക ഇടവേള അനുവദിക്കും. ചിത്രം : ഹരിലാൽ ∙ മനോരമ
3 / 15
കൂൾ ബെൽ... ചൂട് കൂടുന്ന സാഹചര്യത്തിൽ കുട്ടികളിൽ നിർജലീകരണ സാധ്യത ഒഴിവാക്കാൻ കണ്ണൂർ കണ്ണൂക്കര ഗവ.എൽപി സ്കൂളിൽ 10:30ന് ബെൽ മുഴക്കി കുട്ടികൾക്ക് വെള്ളം നൽകിയപ്പോൾ. വെള്ളം കുടിക്കാൻ മാത്രം ഇടവേള അനുവദിക്കുന്ന വാട്ടർ ബെൽ പരിപാടിയിൽ രാവിലെ പത്തരയ്ക്കും രണ്ടു മണിക്കും ബെൽ മുഴക്കി അഞ്ച് മിനിറ്റ് വീതം പ്രത്യേക ഇടവേള അനുവദിക്കും. ചിത്രം : ഹരിലാൽ ∙ മനോരമ
4 / 15
നെറ്റ് വർക്ക്.. കടുത്ത ചൂടിൽ നിന്നു രക്ഷനേടാൻ കണ്ണൂർ മാർക്കറ്റിൽ റോഡിനു മുകളിൽ നെറ്റ് കെട്ടിയപ്പോൾ. ചിത്രം : ഹരിലാൽ ∙ മനോരമ
5 / 15
കനത്ത വെയിലിൽ കണ്ണൂർ ചാല ബൈപ്പാസിൽ ദേശീയപാതയുടെ നിർമാണ ജോലിയിൽ ഏർപ്പെട്ട തൊഴിലാളികൾ. ചിത്രം: ധനേഷ് അശോകൻ ∙ മനോരമ
6 / 15
വേനൽ എത്തും മുൻപേ ഇങ്ങനെ... കനത്ത ചൂടിൽ വെന്തുരുകുകയാണ് കണ്ണൂർ ജില്ല. രാവും പകലും അധികഠിനമായ ചൂടാണ്. കണ്ണൂർ ചാല ബൈപാസിൽ ബസ്സിനായി കാത്തു നിൽക്കുന്നവർ ചൂടിനെ പ്രതിരോധിച്ച് നിൽക്കുന്ന കാഴ്ചകൾ. ചിത്രം : ധനേഷ് അശോകൻ ∙ മനോരമ
7 / 15
കനത്ത ചൂടിനെ പ്രതിരോധിച്ച് തലയിൽ സാരിത്തുമ്പ് വെച്ച് നടന്നു നീങ്ങുന്ന സ്ത്രീ. കണ്ണൂർ എടക്കാട് നിന്നുള്ള ദൃശ്യം. ചിത്രം : ധനേഷ് അശോകൻ ∙ മനോരമ
8 / 15
ഹൊ എന്തൊരു ചൂട്... കനത്ത വെയിലിൽ കണ്ണൂർ ചാലയിൽ ദേശീയപാതയുടെ നിർമാണ ജോലിയ്ക്കിടെ സൂര്യനെ നോക്കുന്ന തൊഴിലാളി. ചിത്രം : ധനേഷ് അശോകൻ ∙ മനോരമ
9 / 15
(1) കനത്ത ചൂടിൽ കണ്ണൂർ ചാല ബൈപാസിൽ ബസ് കാത്ത് നിൽക്കുന്ന യുവതി ദാഹമകറ്റുന്നു. (2) കനത്ത വെയിലിൽ കണ്ണൂർ ചാലയിൽ ദേശീയപാതയുടെ നിർമാണ ജോലി ചെയ്യുന്ന തൊഴിലാളി. ചിത്രം : ധനേഷ് അശോകൻ ∙ മനോരമ
10 / 15
വേനലിന്റെ നിറം.... കണ്ണൂർ ഇപ്പോൾ കടുത്ത വേനലിന്റെ വരവറിയിച്ചു തുടങ്ങി. കനത്ത ചൂടിനൊപ്പം പുല്ലുകളും ചെടികളും വാടി ഉണങ്ങിയ ഭൂപ്രകൃതിയാണ് പലയിടങ്ങളിലും. പരിയാരം അമ്മാനപ്പാറയിൽ നിന്നുള്ള ദൃശ്യം. ചിത്രം : ധനേഷ് അശോകൻ ∙ മനോരമ
11 / 15
വേനലിന്റെ നിറം.... കണ്ണൂർ ഇപ്പോൾ കടുത്ത വേനലിന്റെ വരവറിയിച്ചു തുടങ്ങി. കനത്ത ചൂടിനൊപ്പം പുല്ലുകളും ചെടികളും വാടി ഉണങ്ങിയ ഭൂപ്രകൃതിയാണ് പലയിടങ്ങളിലും. പരിയാരം അമ്മാനപ്പാറയിൽ നിന്നുള്ള ദൃശ്യം. ചിത്രം : ധനേഷ് അശോകൻ ∙ മനോരമ
12 / 15
കടുത്ത ചൂടിനിടെയും കണ്ണൂർ പയ്യാമ്പലം ബീച്ചിൽ പട്ടം പറത്തുന്ന കുട്ടി. ചിത്രം : സമീര്‍ എ. ഹമീദ് ∙ മനോരമ
13 / 15
കടുത്ത ചൂടിനിടെ കണ്ണൂർ പയ്യാമ്പലം ബീച്ചിൽ കുടചൂടി നീങ്ങുന്ന ലൈഫ് ഗാർഡുമാർ. ചിത്രം : സമീര്‍ എ. ഹമീദ് ∙ മനോരമ
14 / 15
വേനൽ കനത്തതോടെ കണ്ണൂർ പയ്യാമ്പലം ബീച്ചിലെ ജലനിരപ്പ് കുറഞ്ഞ തോട്ടിൽ മാലിന്യം പാടകെട്ടിയ കാഴ്ച. ചിത്രം : സമീര്‍ എ. ഹമീദ് ∙ മനോരമ
15 / 15
കടുത്ത പകൽ ചൂടിൽ കണ്ണൂർ നഗരത്തിലൂടെ നീങ്ങുന്ന കാൽനടയാത്രക്കാരൻ. ചിത്രം : സമീര്‍ എ. ഹമീദ് ∙ മനോരമ
ചൂടിനെ നേരിടാൻ ∙ പകൽ 11 മുതൽ 3 വരെയുള്ള സമയത്തു ശരീരത്തിൽ നേരിട്ടു കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. ∙ ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നതു തുടരുക. ∙ നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽസമയത്ത് ഒഴിവാക്കുക. ∙ അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. ∙ പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക, കുടയോ തൊപ്പിയോ ഉപയോഗിക്കുക. ∙ പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കണം. ഒആർഎസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണം. ∙ ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്തു കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജലലഭ്യത ഉറപ്പാക്കുക. ∙ കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല. ∙ കിടപ്പുരോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റു രോഗങ്ങൾ മൂലം അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മുതൽ വൈകിട്ട് 3 വരെ നേരിട്ടു സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇവർക്ക് സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ പ്രത്യേക ശ്രദ്ധ പുലർത്തണം. ∙ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്കു ശുദ്ധജജലവും ക്ലാസ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കണം. പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. ∙ വെയിലേൽക്കുന്ന അസംബ്ലികളും മറ്റു പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണം. ∙ കുട്ടികളെ വിനോദ സഞ്ചാരത്തിനു കൊണ്ടുപോകുന്ന സ്കൂളുകൾ പകൽ 11 മുതൽ വൈകിട്ട് 3 വരെ കുട്ടികൾക്കു നേരിട്ട് വെയിലേൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.