ADVERTISEMENT

കണ്ണൂർ ∙ ഓടിക്കളിക്കുന്ന വിദ്യാർഥികൾക്ക് ഹിന്ദി അധ്യാപികയായ ശ്രീജ പുത്തലത്ത് വീൽചെയറിലിരുന്ന് നിർദേശം നൽകി – ‘ആവോ, ബൈഠോ’. ആ നിർദേശം മലയാളത്തിലും ഇടയ്ക്കു മലയാളം കലർന്ന തമിഴിലും ആവർത്തിച്ചു. ഇത് ദേവത്താർക്കണ്ടി ഗവ.യുപി സ്കൂളിലെ കാഴ്ച. പതിവു തെറ്റിക്കാത്ത മറ്റൊന്നുകൂടിയുണ്ട് ഇവിടെ: മാതൃഭാഷാ പഠനം.

തമിഴ്നാട്, രാജസ്ഥാൻ, യുപി, ഡൽഹി, ഒഡീഷ, ജാർഖണ്ഡ് എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർഥികളാണ് ഇവിടെ മലയാളം മാതൃഭാഷയായി പഠിക്കുന്നത്. എം.ആതിര, ജിഷ പ്രദീപ്, ടി.സിമി എന്നിവരാണ് മലയാളം അധ്യാപകർ. 20 വർഷം മുൻപു രാജസ്ഥാനിൽനിന്നുള്ള അഞ്ജു. ഇവിടെ പ്രവേശനം നേടിയതോടെ ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ സ്കൂൾ ചർച്ചയായി. ഇന്നു സ്കൂളിലെ 70 വിദ്യാർഥികളിൽ 48 പേരും മറ്റു സംസ്ഥാനങ്ങിൽനിന്നുള്ളവരാണ്. ഇക്കൊല്ലം ഒന്നാം ക്ലാസിൽ ചേർന്ന 8 കുട്ടികളിൽ 2 പേർ മാത്രമാണു മലയാളികൾ.

150ാം വാർഷികത്തിലും കെട്ടിടമില്ലാതെ

സ്കൂളിന്റെ 150ാം വാർഷികമാണ് ഇക്കൊല്ലം. എന്നാൽ, സ്കൂളിനു സ്വന്തമായി കെട്ടിടമില്ല. വാടകക്കെട്ടിടത്തിലായതിനാൽ നവീകരണ പ്രവർത്തനങ്ങൾക്കു സർക്കാർ സഹായവും കിട്ടുന്നില്ല. പൂർവവിദ്യാർഥികളുടെ സഹായത്തോടെ ഇക്കൊല്ലമാണ് സ്കൂളിൽ ടൈലുകളിട്ടത്. അടുത്ത അധ്യയന വർഷമെങ്കിലും സ്കൂളിനു സ്വന്തമായ കെട്ടിടം ലഭ്യമാക്കണമെന്നാണ് അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാ‍ർഥികളുടെയും ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com