ADVERTISEMENT

കണ്ണൂർ ∙ ‘പശു സഖി’മാരാകാൻ തയാറെടുത്ത് ജില്ലയിൽ 103 വനിതാ കുടുംബശ്രീ പ്രവർത്തകർ. ഇവർ കുടുംബശ്രീയുടെ വിവിധ മൃഗസംരക്ഷണ– ക്ഷീരവികസന പദ്ധതികളുടെ ഭാഗമാകും. സംസ്ഥാനത്ത് ആകെ രണ്ടായിരത്തോളം പ്രവർത്തകരെയാണു പശു സഖിമാരാകാൻ ആവശ്യം. ആശാ പ്രവർത്തകർക്കു സമാനമായി ഇവർ മൃഗ സംരക്ഷണ വകുപ്പുമായി ചേർന്നു പ്രവർത്തിക്കും. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചേർന്ന് ‘എ ഹെൽപ് (അക്രഡിറ്റഡ് ഏജന്റ് ഫോർ ഹെൽത്ത് ആൻഡ് എക്സ്റ്റൻഷൻ ഓഫ് ലൈവ്സ്‌റ്റോക്ക് പ്രൊഡക്‌ഷൻ)’ എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിയാണിത്. 

കേരളത്തിൽ കുടുംബശ്രീയും മൃഗസംരക്ഷണ വകുപ്പും കൈകോർക്കുന്ന ആദ്യ സംരംഭമാണിത്. സേവനങ്ങൾ ക്ഷീരകർഷകരുടെ വീട്ടുപടിക്കലെത്തിക്കുകയാണു ലക്ഷ്യം. പരിശീലനം നൽകി വില്ലേജ്തലത്തിൽ ഇവരെ നിയമിക്കും. രോഗപ്രതിരോധ ചികിത്സാ മാർഗങ്ങളും വിജ്ഞാന വ്യാപന പ്രവർത്തനങ്ങളും ഫലപ്രദമായി നടപ്പാക്കുന്നതിനു മൃഗസംരക്ഷണ വകുപ്പിന്റെ കർമസേനയായി ഇവർ പ്രവർത്തിക്കും. പശു സഖിമാരാകാൻ പ്രത്യേകപരീക്ഷ നടത്തി. ഇനി ഇവർക്ക് 42 ദിവസത്തെ പരിശീലനം നൽകും. സേവനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഇവർക്ക് ഓണറേറിയം നൽകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com