ADVERTISEMENT

ഉളിക്കൽ∙ കാട്ടാനശല്യം മൂലം ഒരു ഗ്രാമം ഉറങ്ങാതായിട്ടു 5 ദിവസം. ഉളിക്കൽ പഞ്ചായത്തിലെ വനാതിർത്തിയോട് ചേർന്ന ആനപ്പാറ നിവാസികളാണു ആനക്കൂട്ടത്തെ ഭയന്നു കഴിയുന്നത്. പയ്യാവൂർ പഞ്ചായത്തിനോട് ചേർന്നു സോളർ വേലി ഇല്ലാത്ത ഉളിക്കൽ പഞ്ചായത്തിന്റെ ഭാഗത്തു കൂടിയാണു ആനക്കൂട്ടം ജനവാസ കേന്ദ്രത്തിൽ ഇറങ്ങുന്നത്. മാസങ്ങൾക്ക് മുൻപ് ഇതുവഴി ഇറങ്ങിയ ആന ഉളിക്കൽ ടൗണിലെത്തി ഒരാളെ കൊലപ്പെടുത്തിയിരുന്നു.തുടർന്നു സോളർവേലി അടിയന്തരമായി സ്ഥാപിക്കുമെന്നു വനംവകുപ്പ് ഉറപ്പു നൽകിയിരുന്നെങ്കിലും 5 മാസം പിന്നിട്ടിട്ടും നടപടി ആയിട്ടില്ല.ഇത്തവണയെത്തിയ ആനക്കൂട്ടം ഇതുവരെ ആക്രമകാരികളായിട്ടില്ലെന്നതാണ് ഏക ആശ്വാസം.

മണിക്കടവ് ആനപ്പാറയിൽ ഇലവുങ്കച്ചാലിൽ ഷാജു, പൂവത്താനിക്കൽ ജിനു, ഇലവുങ്കച്ചാലിൽ പ്രസാദ് എന്നിവരുടെ തെങ്ങ്, കമുക് തുടങ്ങിയ കാർഷിക വിളകൾ നശിപ്പിച്ചു. ചക്കയും കശുമാങ്ങയും തേടിയാവാം ആനക്കൂട്ടം എത്തുന്നതെന്നാണു പ്രദേശവാസികൾ പറയുന്നത്. ആനയെ ഭയന്നു കർഷകർ പ്ലാവുകളിൽ നിന്നും ചക്കകൾ കൂട്ടത്തോടെ വെട്ടിമാറ്റി. എല്ലാ ദിവസവും സന്ധ്യയോടെ വേലി കടന്നെത്തുന്ന ആനക്കൂട്ടം അടുത്തദിവസം രാവിലെയാണു കാട്ടിലേക്ക് തിരികെ പോകുന്നത്. പടക്കം പൊട്ടിച്ച് ഭയപ്പെടുത്തി ആനയെ തുരത്താൻ നടത്തുന്ന ശ്രമവും വിജയിക്കുന്നില്ല. 

വീട്ടുമുറ്റത്തുവരെ ആനക്കൂട്ടം
"ആനയെ പേടിച്ചുള്ള സ്ഥിരമായ ഉറക്കമിളക്കൽമൂലം പ്രദേശവാസികൾ മാനസികമായും ശാരീരികമായും കളർന്നിരിക്കുകയാണു. വീട്ടുമുറ്റം വരെ എത്തുന്ന ആനക്കൂട്ടം ഉണ്ടാക്കുന്ന ഭയം കുട്ടികളെ ഏതു തരത്തിൽ ബാധിക്കുമെന്ന കാര്യത്തിലും ആശങ്കയുണ്ട്. തകർന്നു കിടക്കുന്ന ഒരു കിലോമീറ്റർ സോളർ വേലിയെങ്കിലും അടിയന്തരമായി നിർമിക്കാൻ നടപടി സ്വീകരിക്കണം."

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com