ADVERTISEMENT

കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ ∙ കടലിൽ മീനിന്റെ ലഭ്യതക്കുറവ് മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാക്കുന്നു. മീൻ കിട്ടാക്കനിയായതോടെ മത്തിയും അയലയും അടക്കമുള്ള മീനുകളുടെ വില 250 കടന്നു. സാധാരണക്കാരന്റെ മീനായ മത്തിയിപ്പോൾ പൊന്നും വില കൊടുത്ത് വാങ്ങേണ്ട സ്ഥിതിയിലാണ് കാര്യങ്ങൾ. കഴിഞ്ഞ ഓഖിക്കു ശേഷമാണ് മത്തിയുടെയും അയലയുടെയും ലഭ്യതയിൽ വൻ കുറവുണ്ടായതെന്നു മത്സ്യ തൊഴിലാളികൾ പറയുന്നു.

കരയോട് ചേർന്നു ബോട്ടുകൾ നടത്തുന്ന അനധികൃത മീൻപിടിത്തവും താപനില ഉയർന്നതും മീനിന്റെ ലഭ്യത കുറവിന് കാരണമായതായി വിലയിരുത്തലുണ്ട്. ഇന്ധന ചെലവ് ഉൾപ്പെടെ വലിയ ബാധ്യത ഉണ്ടാകുന്നുവെന്ന കാരണത്താൽ ബോട്ടുകൾ കടലിൽ ഇറക്കാൻ മടിക്കുകയാണ് ഉടമകൾ. തൊഴിലാളികളും ഇതു അംഗീകരിക്കുന്നുണ്ട്.

വെറും കയ്യോടെ മടങ്ങേണ്ടി വരുന്ന സാഹചര്യമാണ് പലപ്പോഴും ഉള്ളതെന്നു ഇവർ പറയുന്നു. നിരോധിത വലയുപയോഗിച്ച് ഇതര സംസ്ഥാനത്തു നിന്നെത്തുന്ന ബോട്ടുകൾ മീൻ കുഞ്ഞുകളെയടക്കം കോരിയെടുത്ത് പോകുന്നത് പരമ്പരാഗത മത്സ്യ തൊഴിലാളി കുടുംബങ്ങളെ ഏറെ ബാധിച്ചിട്ടുണ്ട്. അനധികൃത മീൻപിടിത്തത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com