ADVERTISEMENT

കാസർകോട് ∙ വനാതിർത്തി മേഖലയിലെ കർഷകരുടെ പ്രശ്നങ്ങൾ ഓരോ ദിവസവും വർ‍ധിക്കുകയാണ്. വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ച സംഭവങ്ങളിൽ കഴിഞ്ഞ 5 വർഷത്തോളമായി നഷ്ടപരിഹാരത്തുക ലഭിക്കാത്ത സംഭവങ്ങളുണ്ടെന്നു ജനപ്രതിനിധികൾ തന്നെ പറയുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാന ബജറ്റിൽ വന്യമൃഗശല്യം പരിഹരിക്കാനും മറ്റുമായി നീക്കിവച്ച തുക അപര്യാപ്തമാണെന്നാണു വിലയിരുത്തൽ. ആകെ 25 കോടി രൂപ മാത്രമാണ് ഇക്കുറി ബജറ്റ് വിഹിതം. ഇത് 14 ജില്ലകൾക്കുമായി വീതിക്കുമ്പോൾ വലിയ പ്രശ്നങ്ങളുണ്ടാകും. 

കാട്ടുപന്നി, കാട്ടാന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പദ്ധതികൾ പൂര്‍ത്തിയാക്കാൻ വലിയ ചെലവുണ്ട്. കാറഡുക്കയിൽ ആന പ്രതിരോധ മതിൽ തീർക്കാൻ തദ്ദേശ സ്ഥാപനങ്ങൾ വലിയ തോതിൽ പണം ചെലവഴിച്ചിട്ടുണ്ട്. മറ്റു പദ്ധതികൾക്ക് ഉപയോഗിക്കേണ്ട പണമാണ് ഇത്തരത്തിൽ മാറ്റേണ്ടി വരുന്നത്. 

അതിനാൽ വനത്തോടു ചേർന്നുള്ള ജനവാസ മേഖലകളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടുതൽ ഫണ്ട് അനുവദിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. കർഷകർക്കു പലപ്പോഴും നിസാര തുക മാത്രമാണു സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ചു നഷ്ടപരിഹാരം ലഭിക്കുക. അതുപോലും വൈകാറുണ്ട്. 

വനംവകുപ്പിന്റെ പ്രവർത്തനങ്ങൾ വിപുലമാക്കാനുള്ള ശ്രമങ്ങൾക്കും ബജറ്റ് വിഹിതത്തിലെ കുറവ് തിരിച്ചടിയാകും. വന്യജീവി സങ്കേതങ്ങളുള്ള ജില്ലകൾക്കാകും കൂടുതൽ തുക അനുവദിക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com