ADVERTISEMENT

കാസർകോട് ∙ കുട്ടികൾക്ക് കോവിഡ് വാക്സീൻ നൽകുന്നതിൽ പല ജില്ലകളിലും മെല്ലെപ്പോക്ക്. മൂന്നാം ഡോസായ കരുതൽ ഡോസ് സ്വീകരിക്കാനും ആളുകൾക്കു താൽപര്യം കുറവാണെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. കാസർകോട് ജില്ലയിൽ 12– 14 പ്രായപരിധിയുള്ള വിഭാഗത്തിൽ 50 % കുട്ടികൾ മാത്രമാണ് 2 ഡോസ് വാക്സീൻ സ്വീകരിച്ചത്. സംസ്ഥാനത്താകെ 10.11 ലക്ഷം വിദ്യാർഥികളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്. ഇതിൽ 7,94,790 കുട്ടികൾക്ക് (47 %) മാത്രമാണ് സംസ്ഥാന തലത്തിൽ 2 ഡോസ് പൂർത്തിയാക്കിയത്. സംസ്ഥാനത്ത് 8 ജില്ലകളിൽ 50 ശതമാനത്തിലേറെ കുട്ടികൾക്ക് 2 ഡോസ് വാക്സീനും നൽകിയിട്ടുണ്ട്. 

കാസർകോട് ജില്ല 10–ാം സ്ഥാനത്ത്

കാസർകോട് ആദ്യ ഡോസ് സ്വീകരിച്ച് 12–14 പ്രായ പരിധിയിലുള്ള കുട്ടികൾ : 33,065 (83 %)
രണ്ടാം ഡോസ് സ്വീകരിച്ച കുട്ടികൾ : 19825.

15 –17 പ്രായ വിഭാഗത്തിൽ 15.34 ലക്ഷം വിദ്യാർഥികൾക്കു വാക്സീൻ നൽകാൻ ലക്ഷ്യമിട്ടപ്പോൾ ആദ്യ ഡോസ് 88 %, രണ്ടാം ഡോസ് 61 % എന്നിങ്ങനെയാണു പൂർത്തിയാക്കിയത്. മറ്റു ജില്ലകളുമായി താരതമ്യപ്പെടുത്തിയാൽ കാസർകോട് ജില്ല ഇക്കാര്യത്തിൽ 10–ാം സ്ഥാനത്താണ്. 

ജില്ലയിൽ 8 % മാത്രം

18 വയസ്സിനു മുകളിലുള്ളവരിൽ മൂന്നാം ഡോസായ കരുതൽ ഡോസ് വാക്സീൻ ഉൾപ്പെടെ സംസ്ഥാനത്ത് എടുത്തത് 13 % മാത്രമാണ്. കാസർകോട് ജില്ലയിൽ ഇത് 8% മാത്രമാണ്. സംസ്ഥാന ശരാശരിയിലും കുറഞ്ഞ പ്രകടനം മാത്രം കാഴ്ച വച്ച 5 ജില്ലകളിലൊന്നാണ് കാസർകോടും. ജില്ലയിൽ 18നു മുകളിൽ പ്രായമുള്ളവരിൽ 98 % പേർ ആദ്യ ഡോസ് വാക്സീൻ സ്വീകരിച്ചിരുന്നു. രണ്ടാംഡോസ് 84 % പേരും സ്വീകരിച്ചു. 8.32 ലക്ഷം പേർ രണ്ട് ഡോസ് സ്വീകരിച്ചപ്പോൾ കരുതൽ ഡോസ് സ്വീകരിച്ചത് 61119 പേർ മാത്രം.(ഈ മാസം 23 വരെയുള്ള കണക്കുകൾ പ്രകാരം)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com