മൂന്ന് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ ശ്യാമളയുടെ കൈവശഭൂമിക്ക് പട്ടയം

  പനയാർകുന്ന് പട്ടികവർഗ ഊരിലെ ശ്യമള തന്റെ കുടിലിനു മുന്നിൽ. കഴിഞ്ഞ 30 വർഷമായി ഈ കുടിലിലാണ് ശ്യാമള താമസിക്കുന്നത്.
പനയാർകുന്ന് പട്ടികവർഗ ഊരിലെ ശ്യമള തന്റെ കുടിലിനു മുന്നിൽ. കഴിഞ്ഞ 30 വർഷമായി ഈ കുടിലിലാണ് ശ്യാമള താമസിക്കുന്നത്.
SHARE

രാജപുരം ∙ മൂന്നു വർഷത്തെ കാത്തിരിപ്പിന് ശേഷം 30 വർഷമായുള്ള തന്റെ കൈവശഭൂമിക്ക് പട്ടയം ലഭിച്ച സന്തോഷത്തിലാണ് കോടോം ബേളൂർ പഞ്ചായത്ത് പനയാർകുന്ന് പട്ടികവർഗ ഊരിലെ ശ്യാമളയുടെ കുടുംബം. കൈവശ ഭൂമിക്ക് രേഖ ഇല്ലാത്തത് അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ശ്യാമളയ്ക്ക് തടസ്സമായിരുന്നു. തുടർന്ന് 3 വർഷം മുൻപ് അന്നത്തെ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി പാരാ ലീഗൽ വൊളന്റിയറായ 2-ാം വാർഡ് ഊരു മൂപ്പൻ നാരായണൻ കണ്ണാടിപ്പാറ നിവേദനം തയാറാക്കി ശ്യാമളയെ കൂട്ടി പട്ടയം അനുവദിക്കുന്നതിനായി ജില്ലാ ലാൻഡ് ട്രിബ്യൂണൽ ഓഫിസർ, ജില്ലാ കലക്ടർ എന്നിവർക്ക് നിവേദനം നൽകുകയായിരുന്നു.

ശ്യാമളയുടെ കുടുംബത്തിന്റെ ദയനീയാവസ്ഥ മനസ്സിലാക്കിയ ഉദ്യോഗസ്ഥർ 2022 ഡിസംബറിൽ ശ്യാമളയ്ക്ക് പട്ടയം അനുവദിച്ച്‍ ഉത്തരവായി. ഇന്നലെ ഊരുമൂപ്പൻ നാരായണനോടൊപ്പം ശ്യാമളയും മകൻ ഉണ്ണിക്കൃഷ്ണനും ലാൻഡ് ട്രിബ്യൂണൽ ഓഫിസിൽ എത്തി പട്ടയം കൈപ്പറ്റി. ഇനി വീടിനായി അധികൃതരെ സമീപിക്കാനൊരുങ്ങുകയാണ് ശ്യാമള.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മോദി മോടി പിടിപ്പിച്ച പുതിയ പാർലമെന്റിൽ

MORE VIDEOS
FROM ONMANORAMA