ADVERTISEMENT

കാഞ്ഞങ്ങാട് ∙ ജില്ലാ ജയിലിലെ തടവുകാരനിൽ നിന്നു മൊബൈൽ ഫോൺ പിടികൂടി. തൃക്കരിപ്പൂർ വടക്കേ കൊവ്വലിലെ മുഹമ്മദ് സുഹൈലിൽ(24) നിന്നാണ് ജയിൽ അധികൃതർ മൊബൈൽ ഫോൺ പിടികൂടിയത്. ഫോൺ ഉപയോഗിച്ച ശേഷം മലദ്വാരത്തിലാണ് ഇയാൾ സൂക്ഷിച്ചിരുന്നത്.  സുഹൈലിലെ കഴിഞ്ഞ മാസം 18നാണു ബൈക്കിൽ കഞ്ചാവ് കടത്തവേ ചന്തേര പൊലീസ് പിടികൂടിയത്. പ്രതിയിൽ നിന്ന് 300 ഗ്രാം കഞ്ചാവും പിടികൂടി.

റിമാൻഡ് ചെയ്ത പ്രതിയെ ജില്ലാ ജയിലിലേക്കു മാറ്റി. ഇവിടെ നിന്നു കഴിഞ്ഞ 22ന് സുരക്ഷ മുൻനിർത്തി കണ്ണൂർ സെൻട്രൽ ജയിലിലേക്കു മാറ്റാൻ തീരുമാനിച്ചു. കണ്ണൂരിലേക്കു കൊണ്ടു പോകാൻ ശ്രമിക്കുന്നതിനിടെ സുഹൈൽ സ്വയം മുറിവേൽപിക്കുകയും കുപ്പി ചില്ല് വിഴുങ്ങുകയും ചെയ്തു. പരുക്കേറ്റ ഇയാളെ ജയിൽ അധികൃതർ കോഴിക്കോട് മെഡിക്കൽ കോളജിലേക്കു ചികിത്സയ്ക്കായി മാറ്റി. 25നു വീണ്ടും ജില്ലാ ജയിലിലേക്കു തിരിച്ചു കൊണ്ടുവന്നു. ഇതിനിടയിലാണ് സുഹൈൽ ഫോൺ ഉപയോഗിക്കുന്നതായി ജയിൽ ജീവനക്കാർക്കു സംശയം തോന്നിയത്. 

കഴിഞ്ഞ ദിവസം സുഹൈലിലെ പരിശോധിക്കാൻ അധിക‍ൃതർ തീരുമാനിച്ചു. സ്വയം മുറിവേൽപിക്കുന്ന സ്വഭാവമുള്ള സുഹൈലിലെ ശ്രദ്ധയോടെ പിടികൂടിയ ശേഷം കൈകൾ പിന്നിൽ കെട്ടി നടത്തിയ പരിശോധനയിലാണു മലദ്വാരത്തിൽ ഒളിപ്പിച്ച ഫോൺ കണ്ടെത്താനായത്. ഷൂവിന് അകത്ത് പ്രത്യേകം തീർത്ത അറയിൽ സൂക്ഷിച്ചാണ് സുഹൈൽ ഫോൺ ജയിലിന് അകത്തേക്കു കടത്തിയത്. മെഡിക്കൽ കോളജിലേക്കു കൊണ്ടു പോകുമ്പോൾ ഇയാളുടെ കയ്യിൽ ഫോൺ ഉണ്ടായിരുന്നില്ല. തിരിച്ചു വരുമ്പോഴാണ് ഫോൺ കടത്തിയതെന്നു സംശയിക്കുന്നു. ജില്ലാ ജയിൽ സൂപ്രണ്ട് കെ.വേണുവിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സുഹൈലിനെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com