ADVERTISEMENT

ചിറ്റാരിക്കാൽ ∙ എസ്എസ്എൽസി പരീക്ഷയിൽ മിന്നും വിജയം നേടി ഇതര സംസ്ഥാന തൊഴിലാളി കുടുംബത്തിലെ പെൺകുട്ടി. തോമാപുരം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ സാധന രാംകുവറാണ് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി നാടിന്റെ അഭിമാനമായത്.

ഉത്തർപ്രദേശിലെ സലഹബാദിൽനിന്നും 15 വർഷം മുൻപാണ് ഇവരുടെ കുടുംബം ചിറ്റാരിക്കാലിലെത്തിയത്. അച്ഛൻ രാംകുവർ പെയിന്റിങ് തൊഴിലാളിയാണ്. അമ്മ ഷോബ കൂലിപ്പണിക്കാരിയും. കാര കോളനിയിലെ 4 സെന്റ് ഭൂമിയിൽ കൂരവച്ചു താമസിച്ചു തുടങ്ങിയതോടെയാണ് ഇവർ കേരളത്തിന്റെ മക്കളായത്. 

തോമാപുരം സ്കൂളിലെ ഇംഗ്ലിഷ് മീഡിയം സിലബസിലാണ് സാധന പഠിച്ചത്. ഹിന്ദി സാഹിത്യ മത്സരങ്ങളിലും സാധന ജില്ലാ തലത്തിൽ വിജയിച്ചിട്ടുണ്ട്. 4 പെൺകുട്ടികളുള്ള ഇവരുടെ കുടുംബത്തിലെ മൂത്തയാൾ വന്ദന ബെംഗളൂരുവിൽ ബിഎസ്‌സി നഴ്സിങ് വിദ്യാർഥിനിയാണ്. ഇളയ മക്കളായ ആരാധനയും അമിഗയും തോമാപുരം സ്കൂളിൽ 10, 7 ക്ലാസുകളിൽ പഠിക്കുകയാണ്.

മലയാളത്തോട് ഏറെ താൽപര്യമുള്ള ഈ കുട്ടികളെല്ലാം പഠനത്തിൽ മിടുക്കികളാണ്. തോമാപുരം സ്കൂളിൽത്തന്നെ പ്ലസ് ടു കോഴ്സിനു ചേർന്നു പഠിക്കാനും ഭാവിയിൽ ഡോക്ടറാകണമെന്നുമാണ് ഈ പെൺകുട്ടിയുടെ ആഗ്രഹം.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com