കെഎസ്ആർടിസി പാസ്: തരംതിരിവിലും നിബന്ധനകളിലും വലഞ്ഞ് വിദ്യാർഥികൾ
Mail This Article
×
കാസർകോട് ∙ കെഎസ്ആർടിസിയിൽ എപിഎൽ, ബിപിഎൽ, സർക്കാർ, എയ്ഡഡ്, സ്വാശ്രയ സ്ഥാപനങ്ങൾ എന്നിങ്ങനെ തരംതിരിച്ചു വിദ്യാർഥികൾക്കുള്ള യാത്രാ നിരക്ക് ഏർപ്പെടുത്തിയതിൽ പ്രതിഷേധം. 3 ഇരട്ടി വരെ ചാർജ് വർധന ഏർപ്പെടുത്തിയതിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് കെഎസ്യു ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂർ കെഎസ്ആർടിസി അധികൃതരെ അറിയിച്ചു.
കഴിഞ്ഞ വർഷം വരെ കാസർകോട് നിന്നു കാഞ്ഞങ്ങാട് വരെ 3 മാസത്തേക്കു 565 രൂപയാണ് ഈടാക്കിയിരുന്നത്.ഇപ്പോൾ അത് 2100 രൂപയായി. അൺ എയ്ഡഡ് - സ്വാശ്രയ കോളജുകളിലെ വിദ്യാർഥികളുടെ നിരക്കിൽ 35% സ്ഥാപനം ആണ് നൽകേണ്ടത്. അത് നൽകാൻ സ്ഥാപനം തയാറായില്ലെങ്കിൽ ആ ബാധ്യത കൂടി വിദ്യാർഥികൾ വഹിക്കേണ്ടി വരുന്ന രീതിയിലാണ് പുതിയ ഉത്തരവ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.