ADVERTISEMENT

ബദിയടുക്ക∙ താമസസ്ഥലത്ത് നിന്ന് ഇടവഴിയിലൂടെ സ്കൂളിലേക്ക് നടന്നു പോയ അധ്യാപികയുടെ സ്വർണമാല സ്കൂട്ടറിലെത്തിയ ആൾ തട്ടിപ്പറിക്കാൻ ശ്രമിച്ചു. അധ്യാപിക പിടിച്ചു വലിച്ചതിനാൽ തിരിച്ചു കിട്ടി. ബദിയടുക്കയിലെ ഹൈസ്കൂളിലെ എൽപി വിഭാഗം മലയാളം അധ്യാപിക തിരുവനന്തപുരം സ്വദേശിനിയുടെ മാലയാണ് മോഷ്ടാവ് തട്ടിപ്പറിച്ചത്. സ്കൂളിനു സമീപത്തെ ബോളുക്കട്ടയിലെ ക്വാട്ടേഴ്സിൽ നിന്ന് ഇന്നലെ രാവിലെ സ്കൂളിലേക്ക് വരുമ്പോഴാണു സ്റ്റേഡിയത്തിനു സമീപത്തെ പവിലിയനിനു സമീപത്ത് നിന്നു മാല കവരാൻ ശ്രമം നടത്തിയത്.

ബലപ്രയോഗത്തിനിടയിൽ മാലയുടെ താലിയിലാണു പിടിത്തം കിട്ടിയത്. ബാക്കി ഭാഗം അധ്യാപികയുടെ കയ്യിലായിരുന്നു. പിന്നീട് താലിയും വീണ നിലയിൽ കണ്ടെത്തി. വിജനമായ സ്ഥലമാണ് ഈ പ്രദേശം. പ്രവൃത്തി ഉപേക്ഷിച്ച ടൗൺ ഹാൾ കെട്ടിടവും സ്റ്റേഡിയത്തിന്റെ പവിലിയനും സാമൂഹിക വിരുദ്ധരുടെ താവളമായതായി പരാതിയുയർന്നിട്ടുണ്ട്. മാസങ്ങൾക്ക് മുൻപ് അർത്തിപ്പള്ളത്തു നിന്നു മാല തട്ടിപ്പറിച്ചിരുന്നു. വെള്ള സ്കൂട്ടറിലാണ് മോഷ്ടാവെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com