പഴവർഗങ്ങളിൽ നിന്ന് മദ്യം: സർക്കാർ നീക്കം ആത്മഹത്യാപരമെന്ന് മദ്യനിരോധന സമിതി
Mail This Article
വെള്ളരിക്കുണ്ട്∙ പഴവർഗങ്ങളിൽ നിന്ന് മദ്യം ഉൽപാദിപ്പിക്കാൻ അനുമതി നൽകിയ സർക്കാർ നീക്കം ആത്മഹത്യാപരമെന്ന് കേരള മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റി യോഗം ആരോപിച്ചു. താൽക്കാലിക ലാഭത്തിനുവേണ്ടി, ഒരു ജനതയെ മദ്യപാനാസക്തിയിലേക്ക് തള്ളിവിടുന്ന പ്രവൃത്തിയിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും കൊച്ചുകുട്ടികളിൽ വരെ മദ്യപാന ശീലം വ്യാപിപ്പിക്കുവാൻ ഇത്തരം നീക്കങ്ങൾ കാരണമാകുമെന്നും യോഗം കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് കുര്യൻ തെക്കേക്കണ്ടത്തിൽ അധ്യക്ഷനായി.
സംസ്ഥാന സെക്രട്ടറി സഖറിയാസ് തേക്കുംകാട്ടിൽ, പ്രഭാകരൻ നായർ കരിച്ചേരി, വനിത വിഭാഗം സംസ്ഥാന സെക്രട്ടറി ടെസ്സി സിബി, മലബാർ മേഖല കോ-ഓർഡിനേറ്റർ ബേബി ചെട്ടിക്കാത്തോട്ടത്തിൽ, റോയി ആശാരിക്കുന്നേൽ, ജില്ല വൈസ് പ്രസിഡന്റുമാരായ ഭാസ്കരൻ പട്ട്ളം, ലൂസി പുല്ലാട്ടുകാലായിൽ, ജോസഫ് വടക്കേട്ട്, പാച്ചേനി കൃഷ്ണൻ, ജോണി കുറ്റ്യാനി, വനിത വിഭാഗം സംസ്ഥാന ജോയിന്റ് സെക്രട്ടറി ആശ ചാലുപ്പൊയ്ക, സിസ്റ്റർ ജയ ആന്റോ, പ്രസിഡന്റ് ലൗലി മുരിങ്ങത്തുപറമ്പിൽ, സജിത് മുരിങ്ങനോലിൽ എന്നിവർ പ്രസംഗിച്ചു.