മഹിളാസംഗമം ഉദ്ഘാടനം ചെയ്ത് വൃന്ദ കാരാട്ട്
Mail This Article
കാഞ്ഞങ്ങാട് ∙ നാരീശക്തി സമ്മേളനം നടത്തി കേരളത്തിൽ മാത്രമേ നരേന്ദ്ര മോദിക്ക് സംസാരിക്കാൻ കഴിയുകയുള്ളൂ എന്നും ഉത്തേരേന്ത്യയിൽ ഇതിന് കഴിയില്ലെന്നും സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട്. അഖിലേന്ത്യാ മഹിളാ ദിനത്തിന്റെ ഭാഗമായി ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി നടത്തിയ മഹിളാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഡൽഹിയിൽ നടന്ന സമരത്തിൽ കേരളത്തിന്റെ ജനപ്രതിനിധികൾക്കൊപ്പം മറ്റു സംസ്ഥാനത്തെ മുഖ്യമന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുത്തു. എന്നാൽ കേരളത്തിലെ യുഡിഎഫ് എംപിമാർ വിട്ടു നിൽക്കുകയായിരുന്നു.
ഇവരെ കേരള ജനത തോൽപിച്ച് 20 സീറ്റും എൽഡിഎഫിന് നൽകും. കേരളത്തെ കേന്ദ്രം സാമ്പത്തിക ഞെരുക്കത്തിൽ പെടുത്തുക ആണ്. സുപ്രീം കോടതി വിധി കേരളത്തിന്റെ ജയമാണെന്നും അവർ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സംഘാടക സമിതി അധ്യക്ഷയുമായ ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ പി.കെ.ശ്രീമതി മുഖ്യപ്രഭാഷണം നടത്തി. എൽഡിഎഫ് സ്ഥാനാർഥി എം.വി.ബാലകൃഷ്ണൻ, ഇ.പത്മാവതി, ജില്ലാ സെക്രട്ടറി എൻ.സുമതി, കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി സുനു ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു