ബൂത്ത് ലവൽ ഓഫിസർമാർ വോട്ടർ സ്ലിപ് നേരിട്ട് കൊടുക്കുന്നില്ലെന്ന് ആരോപണം
Mail This Article
കാസർകോട് ∙ ബൂത്ത് ലവൽ ഓഫിസർമാരിൽ കൂടുതൽപേരും പല വീടുകളിലും വോട്ടർ സ്ലിപ് നേരിട്ട് കൊടുക്കുന്നില്ലെന്ന ആരോപണം ഉയർന്നു. വോട്ടറുടെ പടം സഹിതമുള്ള സ്ലിപ് വോട്ടെടുപ്പിനു മുൻപ് തന്നെ എല്ലാ വോട്ടറുടെയും വീടുകളിൽ എത്തിക്കണമെന്നാണ് നിബന്ധന. എന്നാൽ പലരും അതത് രാഷ്ട്രീയ കക്ഷി നേതാക്കൾക്കു കൈമാറുകയാണ്. വോട്ടർമാരെ നേരിട്ടു കണ്ട് തിരിച്ചറിയുക കൂടിയാണ് സ്ലിപ് നേരിട്ടു വീടുകളിൽ നൽകുന്നതിനു പിന്നിൽ.
ഒപ്പം വോട്ടർ പട്ടികയിൽ പേരില്ലാത്തവരുടെ വിവരവും അറിയാം. മരിച്ചവരുടെയും സ്ഥലം മാറിയവരുടെയും മറ്റും പേരുകൾ ഒഴിവാക്കിയില്ലെങ്കിൽ ആ വിവരവും കിട്ടും. എല്ലാ ബൂത്തുകളിലും ബൂത്തു ലവൽ ഓഫിസർമാർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ അവസരം ഉണ്ടാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. വോട്ടെടുപ്പ് നടക്കുമ്പോൾ ബൂത്തിനു സമീപം ബൂത്ത് ലവൽ ഓഫിസർ ഉണ്ടാകണം.