ADVERTISEMENT

തൃക്കരിപ്പൂർ ∙ മുംബൈയിൽ സ്വകാര്യ കമ്പനിയിലെ റിട്ട.ജീവനക്കാരൻ പേക്കടം പരത്തിച്ചാലിലെ എം.വി.രവീന്ദ്രന്റെ പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്ന് 10പവൻ സ്വർണാഭരണങ്ങളും 15,000 രൂപയും ആഡംബര വാച്ചും കവർന്നു. പിന്നിലെ അടുക്കള ഭാഗത്തെ ഗ്രിൽസിന്റെ പൂട്ട് തകർത്തു അകത്തു കടന്ന് താഴത്തെ കിടപ്പുമുറിയുടെ വാതിലും തകർത്ത് അലമാര കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. കമ്മലുകൾ, വള, മോതിരങ്ങൾ തുടങ്ങിയവയാണ് മോഷ്ടിച്ച സ്വർണാഭരണങ്ങൾ. ഭാര്യ സതിയുമൊത്ത് 10 ദിവസം മുൻപ് ബെംഗളൂരുവിലെ മകളുടെ വീട്ടിൽ വിഷു ആഘോഷത്തിന് പോയി തിരിച്ചെത്തിയപ്പോഴാണ്  രവീന്ദ്രൻ കവർച്ച അറിയുന്നത്.

വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവർ ഉൾപ്പെടെ സ്ഥലത്തെത്തി. എസ്ഐ രമേശൻ കുണിയൻ, എഎസ്ഐ സുരേഷ് ക്ലയിക്കോട് എന്നിവരുടെ നേതൃത്വത്തിൽ ചന്തേര പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഏതാനും ദിവസം മുൻപ് തൃക്കരിപ്പൂർ ആയിറ്റിയിലെ മൂപ്പന്റെകത്ത് ആയിഷയുടെ വീട്ടിലും മോഷണം നടത്തി സ്വർണവും പണവും 
കവർന്നിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com