വീണ്ടും വന്നു, ഇലപ്പൊതിക്കാലം
Mail This Article
×
കടയ്ക്കൽ∙ പ്ലാസ്റ്റിക് കവറുകൾക്കു നിരോധനം വന്നതോടെ വട്ട, ചേമ്പ്, അത്തി മരങ്ങളുടെ ഇലകൾ ചന്തകളിൽ എത്തി. മത്സ്യം പൊതിഞ്ഞു നൽകുന്നതിനു വട്ടയിലയാണ് ഉപയോഗിക്കുന്നത്. തുണി സഞ്ചിക്കും കടലാസുകൂടുകൾക്കും 5 മുതൽ 10 രൂപ വരെ വിലയായറിയതോടെയാണ് ഇലകളിൽ ഇവ പൊതിഞ്ഞു നൽകുന്നത്. കടലാസിൽ ഒരു പൊതികൂടി കെട്ടി നൽകുന്നതോടെ സാധനങ്ങൾ സുരക്ഷിതം. പാള സഞ്ചിയും വിപണിയിൽ എത്തുന്നുണ്ട്. പ്ലാസ്റ്റിക് കവറുകൾ പൂർണമായും നിരോധിച്ചതോടെ ഹോട്ടലുകളിൽനിന്നു പാഴ്സലുകൾ വാങ്ങുന്നതിനും ആളുകൾക്ക് കഴിയുന്നില്ല. ചില കച്ചവടക്കാർ തുണിസഞ്ചിയുടെ വില കൂടി ഈടാക്കിയാണു സാധനങ്ങൾ നൽകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.