സ്ഥിരമായി വീടിനു മുന്നിലെത്തി അസഭ്യം പറയുന്നത് ചോദ്യം ചെയ്ത ഗൃഹനാഥന് ക്രൂരമർദനം; 2 പേർ അറസ്റ്റിൽ
Mail This Article
ഓയൂർ ∙ സ്ഥിരമായി വീടിനു മുന്നിലെത്തി അസഭ്യം പറയുന്നത് ചോദ്യം ചെയ്ത ഗൃഹനാഥനെ മർദിച്ച സംഭവത്തിൽ 2 പേർ അറസ്റ്റിൽ. ഓടനാവട്ടം വാപ്പാല തുറവൂർ ആദർശ് മന്ദിരത്തിൽ എസ്. ആദർശ് (33), സാബു സദനത്തിൽ സാബു (43) എന്നിവരാണ് അറസ്റ്റിലായത്. തുറവൂർ ഇടനം കോട്ട് താഴതിൽ വീട്ടിൽ സുനിൽകുമാറിനാണ് (40) കഴിഞ്ഞ തിങ്കൾ രാത്രി 8.30ന് മർദനമേറ്റത്. പൊലീസ് പറഞ്ഞത്: ആദർശും സാബുവും സ്ഥിരമായി മദ്യപിച്ചെത്തി സുനിൽ കുമാറിന്റെ വിടിന് മുന്നിലെത്തി അസഭ്യം പറയുന്നത് പതിവായിരുന്നു.
ഇത് ചോദ്യം ചെയ്ത സുനിലിനെ ഇരുവരും ചേർന്ന് ഇടിക്കട്ട കൊണ്ട് ക്രൂരമായി മർദിച്ചു. സാരമായി പരുക്കേറ്റ സുനിൽ കുമാർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഒളിവിലായിരുന്ന പ്രതികളെ പൂയപ്പള്ളി എസ്.ഐ.രാജൻ ബാബു, എ.എസ്.ഐമാരായ വിജയകുമാർ, ഗോപകുമാർ, രാജേഷ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.