ADVERTISEMENT

ഓയൂർ ∙ സ്ഥിരമായി വീടിനു മുന്നിലെത്തി അസഭ്യം പറയുന്നത് ചോദ്യം ചെയ്ത ഗൃഹനാഥനെ മർദിച്ച സംഭവത്തിൽ 2 പേർ അറസ്റ്റിൽ. ഓടനാവട്ടം വാപ്പാല തുറവൂർ ആദർശ് മന്ദിരത്തിൽ എസ്. ആദർശ് (33), സാബു സദനത്തിൽ സാബു (43) എന്നിവരാണ് അറസ്റ്റിലായത്. തുറവൂർ ഇടനം കോട്ട് താഴതിൽ വീട്ടിൽ സുനിൽകുമാറിനാണ് (40) കഴിഞ്ഞ തിങ്കൾ രാത്രി 8.30ന് മർദനമേറ്റത്. പൊലീസ് പറഞ്ഞത്: ആദർശും സാബുവും സ്ഥിരമായി മദ്യപിച്ചെത്തി സുനിൽ കുമാറിന്റെ വിടിന് മുന്നിലെത്തി അസഭ്യം പറയുന്നത് പതിവായിരുന്നു.

 ഇത് ചോദ്യം ചെയ്ത സുനിലിനെ ഇരുവരും ചേർന്ന് ഇടിക്കട്ട കൊണ്ട് ക്രൂരമായി മർദിച്ചു. സാരമായി പരുക്കേറ്റ സുനിൽ കുമാർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഒളിവിലായിരുന്ന പ്രതികളെ പൂയപ്പള്ളി എസ്.ഐ.രാജൻ ബാബു, എ.എസ്.ഐമാരായ വിജയകുമാർ, ഗോപകുമാർ, രാജേഷ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com