10 വർഷമായി സസ്പെൻഷനിലുള്ളയാളും ഐപിഎസ് പരിഗണനാപട്ടികയിൽ
Mail This Article
കൊല്ലം ∙ ഐപിഎസിനു പരിഗണിക്കാനുള്ള ഡിവൈഎസ്പിമാരുടെ സിലക്ട് ലിസ്റ്റിൽ 10 വർഷത്തിലേറെയായി സസ്പെൻഷനിൽ കഴിയുന്ന ഉദ്യോഗസ്ഥനും ഇടം പിടിച്ചു ! പത്രപ്രവർത്തകൻ വി.ബി.ഉണ്ണിത്താൻ വധശ്രമക്കേസ്, ബാബുകുമാർ വധശ്രമക്കേസ് എന്നിവയിൽ ഉൾപ്പെടെ പ്രതിയായി സസ്പെൻഷനിൽ കഴിയുന്ന എം.സന്തോഷ് നായരാണു പട്ടികയിൽ ഇടംപിടിച്ചത്.
സർവീസിൽ നിന്നു വിരമിച്ച എസ്പി, 2 ഡിവൈഎസ്പിമാർ ഉൾപ്പെടെ 20 പേരടങ്ങുന്ന പട്ടികയാണു ഡിജിപി ആഭ്യന്തര വകുപ്പിനു കൈമാറിയത്. ബാബുകുമാർ വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട സന്തോഷ് നായർ അപ്പീൽ നൽകി ജാമ്യത്തിലാണിപ്പോൾ.
എസ്പിമാരായ പി.എ.മുഹമ്മദ് ആരിഫ്, എ.ഷാനവാസ്, എസ്.ദേവമനോഹർ, മുഹമ്മദ് ഷാഫി, ബി.കൃഷ്ണകുമാർ, കെ.സലിം, ടി.കെ.സുബ്രഹ്മണ്യൻ, എം.ജെ. സോജൻ, കെ.കെ.മൊയ്തീൻകുട്ടി, എം.സി.ദേവസ്യ, ഡിവൈഎസ്പിമാരായ കെ.വി.മഹേഷ്ദാസ്, എ.നാസിം, എസ്.ആർ.ജ്യോതിഷ്കുമാർ, വി.ഡി.വിജയൻ, പി. വാഹിദ്, എം.പി.മോഹനചന്ദ്രൻ നായർ, റിട്ട.എസ്പി എം.സുബൈർ, റിട്ട.ഡിവൈഎസ്പിമാരായ എം.ഇക്ബാൽ, എസ്.ശിവപ്രസാദ് എന്നിവരാണു സിലക്ട് പട്ടികയിലുള്ള മറ്റുള്ളവർ.