ADVERTISEMENT

ചടയമംഗലം∙ഉത്തർപ്രദേശിൽ നിന്നു കാണാതായ 15 വയസ്സുകാരിയെ യുവാവിനൊപ്പം നിലമേലിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ചടയമംഗലം പൊലീസിന്റെ സഹായത്തോടെ ഉത്തർപ്രദേശ് പൊലീസാണ് പെൺകുട്ടിയെയും കൂടെ താമസിച്ചിരുന്ന ഉത്തർപ്രദേശ് സ്വദേശി സിയാദ് സുൽത്താനെയും (27 അറസ്റ്റ് ചെയ്തത്. മൂന്ന് മാസം മുൻപാണ് പെൺകുട്ടിയെ കാണാതായത്. മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചാണ് ഉത്തർ പ്രദേശ് പൊലീസ് ചടയമംഗലത്ത് എത്തിയത്.

ചടയമംഗലം ഇൻസ്പെക്ടർ വി.ബിജു, എസ്.ഐ. എം.മോനിഷ് എന്നിവർ നിലമേൽ ബംഗ്ലാംകുന്നിൽ ഇവർ താമസിച്ചിരുന്ന സ്ഥലം കണ്ടെത്തുകയായിരുന്നു. നിലമേലിൽ കടയിൽ ജീവനക്കാരനായി ജോലിയിൽ ആയിരുന്നു സിയാദ്. ബംഗ്ലാംകുന്നിൽ മുറി വാടകയ്ക്ക് എടുത്തു താമസിക്കുകയായിരുന്നു സിയാദും പെൺകുട്ടിയും. പെൺകുട്ടിയെയും യുവാവിനെയും ഉത്തർപ്രദേശിലേക്കു കൊണ്ടു പോയി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടി കൊണ്ടു വന്നു പീഡിപ്പിച്ചതിന് സിയാദിന്റെ പേരിൽ ഉത്തർ പ്രദേശ് പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com