ADVERTISEMENT

കൊല്ലം ∙ സിൽവർ ലൈൻ വേഗ റെയിൽ പാതയ്ക്ക് 65,000 കോടി രൂപയുടെ നിർമാണ ചെലവ് സംസ്ഥാനത്തിനു താങ്ങാൻ പറ്റുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. ഈ തുക കേരളത്തിന്റെ സമ്പദ് വ്യവസ്‌ഥയെ സക്രിയമാക്കും. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി ആശ്രാമത്ത് മൈതാനത്ത് ആരംഭിച്ച പ്രദർശന വിപണനമേള  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ആരു വിചാരിച്ചാലും ജനങ്ങളെ സർക്കാരിന് എതിരാക്കാൻ കഴിയില്ല. വികസനത്തിനാവശ്യമായ നയങ്ങളുമായി സർക്കാർ  മുന്നോട്ടു പോകും. രാജ്യാന്തര, ദേശീയ ഏജൻസികൾ രാജ്യത്തെ  ഒന്നാമത്തെ സംസ്ഥാനം ആയാണ് കേരളത്തെ വിലയിരുത്തുന്നത്. 

ഭക്ഷ്യ ഉൽപാദനം, ക്ഷേമ പ്രവർത്തനം, തൊഴിൽ അവസരങ്ങൾ എന്നിവയിലെല്ലാം സർക്കാരിന് മുന്നോട്ട് പോകാനായി. കിഫ്ബി വഴി 7200 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. വിവിധ തുറമുഖങ്ങളെ ബന്ധിപ്പിച്ചു ടൂറിസ്റ്റ് ഷിപ്പുകൾ ആരംഭിക്കും. 13,0000 കോടി രൂപയാണ് ദേശീയപാത വികസനത്തിനായി ചെലവഴിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി ജെ.ചിഞ്ചുറാണി അധ്യക്ഷത വഹിച്ചു. സന്നദ്ധസേനയായ ടീം കേരളയുടെ  ജില്ലയിലെ പഞ്ചായത്ത്‌, മുനിസിപ്പൽ, കോർപറേഷൻ തലങ്ങളിൽ നിന്നുള്ള ക്യാപ്റ്റൻ മാർക്ക് യൂണിഫോം വിതരണം  ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാലും ജില്ലയിൽ നടപ്പാക്കിയ പദ്ധതികളെ കുറിച്ചു മൃഗസംരക്ഷണവകുപ്പ് പുറത്തിറക്കിയ ഡോക്യുമെന്ററിയുടെ പ്രകാശനം മന്ത്രി ജെ.ചിഞ്ചുറാണിയും നിർവഹിച്ചു. 

പൊലീസ് പവലിയൻ സന്ദർശിക്കാൻ എത്തിയ ബാലഗോപാലിനെ റാണി എന്ന പൊലീസ് നായ പൂക്കൂട നൽകി സ്വീകരിച്ചു. എംഎൽഎമാരായ എം.മുകേഷ്, എം.നൗഷാദ് , മേയർ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയൽ, കലക്ടർ അഫ്സാന പർവീൺ, സിറ്റി പൊലീസ് കമ്മിഷണർ ടി.നാരായണൻ, ജില്ലാ വികസന കമ്മിഷണർ ആസിഫ് കെ.യൂസഫ്, എഡിഎം എൻ.സാജിത ബീഗം, പിആർഡി ഡപ്യൂട്ടി ഡയറക്ടർ ഉണ്ണിക്കൃഷ്ണൻ കുന്നത്ത്, ജില്ലാ ഇൻഫർമേഷൻ ഓഫിസർ എസ്.എസ് അരുൺ എന്നിവർ പ്രസംഗിച്ചു.  ഭാരതീയ വിദ്യാഭവനും കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സൗത്ത് സോൺ കൾച്ചറൽ സെന്ററും ചേർന്ന് അവതരിപ്പിച്ച വിവിധ സംസ്ഥാനങ്ങളിലെ കലാനൃത്തരൂപങ്ങൾ കോർത്തിണക്കിയ ‘ഇന്ത്യൻ ഗ്രാമോത്സവ്’ അരങ്ങേറി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com