ADVERTISEMENT

അഞ്ചൽ ∙ സിപിഎം നേതാവ് തടിക്കാട് എം.എ.അഷ്റഫിന്റെ  കൊലപാതകക്കേസിൽ പ്രതിയാവുകയും ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഒളിവിൽ പോവുകയും ചെയ്ത വെഞ്ചേമ്പ് ചേന്ദമംഗലത്തു വീട്ടിൽ സമീർഖാനെ 18 വർഷത്തിനു ശേഷം അറസ്റ്റ് ചെയ്തു. 2002 ജൂലൈ 18 നു രാത്രിയാണു എം.എ.അഷ്റഫ് വീട്ടിനുള്ളിൽ കൊല്ലപ്പെട്ടത്. അന്ന് എൻഡിഎഫ് പ്രവർത്തകനായിരുന്ന സമീർ ഖാൻ ഉൾപ്പെടെ 16 പേർ അറസ്റ്റിലായിരുന്നു.

ജാമ്യത്തിൽ ഇറങ്ങിയ സമീർ ഖാൻ, 2004ൽ തടിക്കാടുള്ള എം.എ.അഷ്റഫ് സ്മാരകം കത്തിച്ച കേസിലും പ്രതിയായി അറസ്റ്റ് ചെയ്യപ്പെട്ടു. ഈ കേസിൽ ജാമ്യം ലഭിച്ച ശേഷം സ്ഥലം വിടുകയായിരുന്നു. കോടതി  2010ൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. വെഞ്ഞാറമൂട് പുല്ലംപാറ കലിങ്കിൻമുഖത്തു താമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നു ഇൻസ്പെക്ടർ കെ.ജി.ഗോപകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതി റിമാൻഡ് 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com