ADVERTISEMENT

കൊട്ടാരക്കര∙ ബെംഗളൂരുവിലേക്കുള്ള ക്രിസ്മസ്, പുതുവത്സര യാത്രകൾക്ക് സ്വകാര്യ ബസ് ലോബി കൊള്ളനിരക്ക് ഈടാക്കുകയാണെന്ന് പരാതി . കൊട്ടാരക്കരയിൽ നിന്നുള്ള ടിക്കറ്റ് തുക 3000- 4000 ആയി ഉയർന്നു. ഇന്നലെ 4000 രൂപ നൽകിയാണ് പലരും ടിക്കറ്റ് ബുക്ക് ചെയ്തത്. കെഎസ്ആർടിസി ബസ് ക്ഷാമം മുതലെടുത്ത് യാത്രക്കാരെ പിഴിയുകയാണെന്ന് ആക്ഷേപം.

ബെംഗളൂരു കെഎസ്ആർടിസി സർവീസ് പുനരാരംഭിക്കുമെന്ന സ്ഥലം എംഎൽഎ കൂടിയായ മന്ത്രിയുടെ വാഗ്ദാനം പാഴ് വാക്കായി. സ്വകാര്യ ലോബിയെ സഹായിക്കാനാണ് കെഎസ്ആർടിസിയുടെ ശ്രമമെന്നാണ് ആരോപണം. കൊട്ടാരക്കരയിൽ നിന്ന് ബംഗളൂരൂവിലേക്കുള്ള സ്വകാര്യ ബസുകളുടെ എണ്ണം പെരുകുന്നു.

ഓൺ ലൈൻ ബുക്കിങ്ങിലാണ് സീറ്റുകൾ മിക്കതും നൽകുന്നത്. തിരക്കേറിയ ദിവസങ്ങളിൽ വൻതുക ഈടാക്കുന്നു. 1200 രൂപയാണ് കെഎസ്ആർടിസി നിരക്ക്. തിരുവനന്തപുരത്ത് നിന്നു ബെംഗളൂരുവിലേക്ക് കൊട്ടാരക്കര വഴി സർവീസ് ഉണ്ടെങ്കിലും സീറ്റ് നിറഞ്ഞാണ് മിക്കപ്പോഴും ബസ് കൊട്ടാരക്കരയിൽ എത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com