ADVERTISEMENT

തെന്മല∙ കേരളത്തിൽ നിന്നു മാലിന്യവുമായി തമിഴ്നാട്ടിലേക്കു പോയ 7 ലോറികൾ പുളിയറ ചെക്പോസ്റ്റിൽ പിടികൂടി. 45 വാഹനങ്ങൾ കേരളത്തിലേക്കു തന്നെ തിരിച്ചയച്ചു. കഴിഞ്ഞ ആഴ്ച തെങ്കാശിയിലെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നിർദേശത്തെ തുടർന്നാണ് കേരള അതിർത്തിയിൽ പരിശോധന ശക്തമാക്കിയത്.

കേരളത്തിൽ നിന്നു മത്സ്യ – മാംസ, ആശുപത്രി അടക്കമുള്ള മാലിന്യങ്ങൾ തമിഴ്നാട്ടിലേക്ക് കുമളി, കന്യാകുമാരി, പുളിയറ ചെക്പോസ്റ്റുകൾ കൊണ്ടുപോകുന്നത്. ഇത്തരത്തിലുള്ള വാഹനങ്ങൾ പിടികൂടി നടപടി സ്വീകരിക്കാൻ തമിഴ്നാട് ദക്ഷിണമേഖല ഐജി അസ്റ ഘാർഗ് അതിർത്തികളിലുള്ള എസ്പിമാർക്ക് നിർദേശം നൽകിയിരുന്നു.

കഴിഞ്ഞദിവസം കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്നു തെങ്കാശി ജില്ലയിലേക്ക് മാലിന്യവുമായെത്തിയ ലോറികൾ പിടികൂടി. ഇനി മാലിന്യം കടത്തുന്നവർക്കെതിരെ ജാമ്യം ഇല്ലാത്ത വകുപ്പ് ചുമത്തി കേസ് എടുക്കുമെന്ന് തമിഴ്നാട് പൊലീസ് അറിയിച്ചു.കേരളത്തിലെ മാലിന്യം കടത്തുന്നതിന് പ്രത്യേക സംഘങ്ങൾ തന്നെ പ്രവർത്തിക്കുന്നതായി തമിഴ്നാട് പൊലീസ് കണ്ടെത്തി. കേരളത്തിൽ നിന്നു ഒഴിഞ്ഞ് തമിഴ്നാട്ടിലേക്ക് വരുന്ന ലോറിക്കാർക്ക് നിശ്ചിത തുക നൽകിയാണ് മാലിന്യം കടത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com