ADVERTISEMENT

കൊല്ലം ∙ ഉലക്ക കൊണ്ട് തലയ്ക്കടിയേറ്റ് യുവാവ് മരിച്ചു. സംഭവത്തിൽ മാതൃസഹോദരൻ പൊലീസ് കസ്റ്റഡിയിൽ. തൃക്കരുവ പഞ്ചായത്ത്  മണലിക്കട വാർഡിൽ ഒന്നര വർഷമായി വാടകയ്ക്ക് താമസിക്കുന്ന ബിനു (38) ആണ് കൊല്ലപ്പെട്ടത്. ബിനുവിന്റെ അമ്മാവൻ വിജയകുമാറിനെ (48) കസ്റ്റഡിയിലെടുത്തു. ബിനുവും വിജയകുമാറും ബിനുവിന്റെ മാതൃസഹോദരി വസന്തയും ഒരു വീട്ടിലാണ് താമസിച്ചിരുന്നത്.

പെയിന്റിങ് തൊഴിലാളിയായ ബിനു വസന്തയുടെ അനുജത്തി വാസന്തിയുടെ മകനാണ്. മിക്ക രാത്രിയും ബിനുവും വിജയകുമാറും തമ്മിൽ വഴക്കുണ്ടാകാറുണ്ടെന്നു പറയുന്നു. ഇന്നലെ വൈകിട്ട് ആറോടെ ജോലി കഴിഞ്ഞു വന്ന ബിനുവും വി‍ജയകുമാറും തമ്മിൽ വാക്കേറ്റവും അടിപിടിയും ഉണ്ടായി. വീട്ടിലുണ്ടായിരുന്ന ഉലക്ക കൊണ്ട് വിജയകുമാർ ബിനുവിന്റെ തലയ്ക്കടിച്ചു. തല പൊട്ടി രക്തം വാർന്നാണ് മരണം എന്നാണു നിഗമനം. പൊലീസ് സ്ഥലത്ത് എത്തി മൃതദേഹം ആംബുലൻസിൽ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ബിനുവിന് ഒരു സഹോദരനുണ്ട്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com