ADVERTISEMENT

ആറ്റിങ്ങൽ ∙ ഭിന്നശേഷിക്കാരനായ അന്തേവാസിയെ അനാഥാലയം അധികൃതർ മർദിച്ചെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊല്ലം വെളിയം സ്വദേശി ജോമോൻ (27) നാണ് മർദനമേറ്റത്. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ്റിങ്ങൽ പൊലീസ്  ബന്ധുക്കളിൽ നിന്നും അനാഥാലയം അധികൃതരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.

ആറ്റിങ്ങലിൽ പ്രവത്തിക്കുന്ന ഒരു അനാഥാലയത്തിന് എതിരെയാണ് അന്തേവാസിയുടെ ബന്ധുക്കളുടെ പരാതി . വർഷങ്ങളായി ജോമോൻ ഇതേ അനാഥാലയത്തിലെ അന്തേവസിയാണ്. ശനിയാഴ്ച ഉച്ചയോടെ അനാഥാലയം നടത്തിപ്പുകാർ അറിയിച്ചതനുസരിച്ച് എത്തിയ ബന്ധുക്കളാണ് അവശ നിലയിലായ ജോമോനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ മർദിച്ചിട്ടില്ലെന്നാണ് അനാഥാലയം നടത്തിപ്പുകാരുടെ വിശദീകരണം.

ജോമോന്റെ ആരോഗ്യ സ്ഥിതി മോശമായതിനാൽ ദിവസങ്ങൾക്ക് മുൻപ് തന്നെ വീട്ടിലേക്ക് കൂട്ടി കൊണ്ട് പോകണമെന്ന് ബന്ധുക്കളെ അറിയിച്ചിരുന്നതായി അനാഥാലയം അധികൃതർ പറഞ്ഞതായും സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി തുടർ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറ‍ഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com