ഭിന്നശേഷിക്കാരനായ അന്തേവാസിയെ മർദിച്ചെന്ന പരാതി : പൊലീസ് അന്വേഷണം തുടങ്ങി
Mail This Article
ആറ്റിങ്ങൽ ∙ ഭിന്നശേഷിക്കാരനായ അന്തേവാസിയെ അനാഥാലയം അധികൃതർ മർദിച്ചെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊല്ലം വെളിയം സ്വദേശി ജോമോൻ (27) നാണ് മർദനമേറ്റത്. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ്റിങ്ങൽ പൊലീസ് ബന്ധുക്കളിൽ നിന്നും അനാഥാലയം അധികൃതരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.
ആറ്റിങ്ങലിൽ പ്രവത്തിക്കുന്ന ഒരു അനാഥാലയത്തിന് എതിരെയാണ് അന്തേവാസിയുടെ ബന്ധുക്കളുടെ പരാതി . വർഷങ്ങളായി ജോമോൻ ഇതേ അനാഥാലയത്തിലെ അന്തേവസിയാണ്. ശനിയാഴ്ച ഉച്ചയോടെ അനാഥാലയം നടത്തിപ്പുകാർ അറിയിച്ചതനുസരിച്ച് എത്തിയ ബന്ധുക്കളാണ് അവശ നിലയിലായ ജോമോനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ മർദിച്ചിട്ടില്ലെന്നാണ് അനാഥാലയം നടത്തിപ്പുകാരുടെ വിശദീകരണം.
ജോമോന്റെ ആരോഗ്യ സ്ഥിതി മോശമായതിനാൽ ദിവസങ്ങൾക്ക് മുൻപ് തന്നെ വീട്ടിലേക്ക് കൂട്ടി കൊണ്ട് പോകണമെന്ന് ബന്ധുക്കളെ അറിയിച്ചിരുന്നതായി അനാഥാലയം അധികൃതർ പറഞ്ഞതായും സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി തുടർ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.