ADVERTISEMENT

ഇടമുളയ്ക്കൽ ∙ അസുരമംഗലം ക്ഷേത്രത്തിനു സമീപത്തെ ഗോപാലകഷ്ണപിള്ളയുടെ ചായക്കടയിൽ നിത്യ സന്ദർശകനാണ് ഈ മയിൽ. നാട്ടുകാരുടെ അരുമയായ ഇവനെ പലരും പല പേരുകളാണു വിളിക്കുന്നത്. മണികണ്ഠൻ, അപ്പു, മുരുകൻ .... ഇങ്ങനെ പോകുന്നു പേരുകൾ. കപ്പലണ്ടി  , കടല എന്നിവയാണ് ഇഷ്ട വിഭവങ്ങൾ. കടയുടമ ഇവ കരുതി വയ്ക്കും. കൈ വെള്ളയിൽ നിന്നു കൊത്തി തിന്നാൻ ഒരു ഭയവുമില്ല. പ്രദേശത്ത് ഒട്ടേറെ മയിലുകൾ ഉണ്ടെങ്കിലും ഇതിനു മാത്രമാണ് നാട്ടുകാരോട് ഇണക്കം. മറ്റുള്ളവ മനുഷ്യർ അടുത്തെത്തിയാൽ പറന്ന് അകലുന്നതാണു പതിവ്. കടല കൊറിക്കാൻ‍ എത്തുന്ന മണികണ്ഠനെ കാണാൻ‍ ആളുകൾ കൂടുന്നതു പതിവാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com