ADVERTISEMENT

കൊട്ടാരക്കര ∙ ആയൂർവേദ ആശുപത്രി നവീകരണം അനിശ്ചിതത്വത്തിൽ. പുതിയ കെട്ടിടത്തിന്റെ രൂപരേഖ വീണ്ടും മാറ്റാൻ ശ്രമം. ആയുഷ് ഇന്റഗ്രേറ്റഡ് ആശുപത്രിയാക്കുന്നതിനുള്ള 10.5 കോടി രൂപയുടെ പദ്ധതി തടസത്തിലേക്കു നീങ്ങുകയാണ്. കെട്ടിടം നിർമിക്കാൻ ലക്ഷ്യമിട്ട സ്ഥലം കാടു കയറി നശിക്കുന്നു. കരാർ നടപടികൾ ആരംഭിച്ച് ഒരു വർഷത്തിലേറെയായിട്ടും തടസ്സങ്ങൾ നീങ്ങുന്നില്ല. ആശുപത്രി പരിസരത്തെ 1.5 ഏക്കർ സ്ഥലത്താണു നിർ‌മാണം. കൂടുതൽ കെ‍ട്ടിട സൗകര്യങ്ങൾ എത്തുന്നതോടെ ആയൂർവേദ ചികിത്സയ്ക്കു പുറമേ സിദ്ധ, യോഗ ആൻഡ് നാചുറോപ്പതി, യുനാനി എന്നീ സംവിധാനങ്ങളും‍ ലഭ്യമാകും. കൊട്ടാരക്കര താമരശേരി കവലയ്ക്കു സമീപം പരിമിതമായ സൗകര്യങ്ങളിലാണ് ഇപ്പോഴത്തെ ആശുപത്രി പ്രവർത്തനം. തകർന്നു വീഴാറായ കെട്ടിടത്തിലാണ് ആശുപത്രിയുടെ ഭൂരിഭാഗം പ്രവർത്തനങ്ങളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com