ADVERTISEMENT

കൊല്ലം ∙ യുവജനോത്സവത്തിലെ ചവിട്ടുനാടക മത്സരവേദിയിലേക്കു സംഗീത സംവിധായകൻ ഉദയകുമാർ അഞ്ചലും ഗാനരചയിതാവ് പൂച്ചാക്കൽ ഷാഹുലും എത്തിയതു പുതുകലാപ്രതിഭകളുടെ പ്രകടനങ്ങൾ അടുത്തറിയാനാണ്. ഒരു ജനതയുടെ ആവേശമായിരുന്ന ചവിട്ടുനാടകത്തിന്റെ പാട്ടുകളും ചുവടുകളും അതേ ആവേശത്തോടെ അനുഭവിക്കാനാണ് ആലപ്പുഴയിൽ നിന്നു ഷാഹുലും കരുനാഗപ്പള്ളിയിൽ നിന്ന് ഉദയകുമാറും സോപാനം ഓഡിറ്റോറിയത്തിലെ വേദിയിലെത്തിയത്. ഇരുവരുടെയും തട്ടകം ഗാനരംഗമാണെങ്കിലും ചവിട്ടുനാടകം ഇരുവർക്കും അന്യമല്ല. ഉദയകുമാറിന്റെ പിതാവ് ചവിട്ടുനാടക സംഘത്തോടൊപ്പം ഹാർമോണിയം വായിച്ചിരുന്നു.

12–ാം വയസ്സിൽ അച്ഛനോടൊപ്പം ഉപകരണ സംഗീതവുമായി വേദികളിലെത്തിയ ഓർമയിലാണ് ഉദയകുമാർ തുടക്കമിട്ടത്. ‘അന്നത്തേതിൽ നിന്നു വ്യത്യാസങ്ങൾ ഏറെയാണിപ്പോൾ. വേഷത്തിലും ശബ്ദസംവിധാനങ്ങളിലും പുതുമകൾ വന്നു’. മത്സരിക്കുന്നവരുടെ മേന്മ കൂടിയെന്നും അദ്ദേഹത്തിനു വിലയിരുത്തലുണ്ട്. തീരജനതയ്ക്കിടയിൽനിന്ന് ഉയർന്നുവന്ന ചവിട്ടുനാടകത്തിനു കലോത്സവത്തിൽ കിട്ടുന്ന അംഗീകാരങ്ങളിലേക്കും അത് ആ രംഗത്തിനു നൽകുന്ന ഊർജവുമാണു പൂച്ചാക്കൽ ഷാഹുൽ ചൂണ്ടിക്കാട്ടിയത്. മാറുന്ന കാലഘട്ടത്തിന് അനുസരിച്ചു പുതിയ കഥകൾ സ്വീകരിക്കുന്നതു നല്ലതാണെന്ന അഭിപ്രായത്തിലാണ് അദ്ദേഹം. തീരമേഖലയിലെ പഠന, അധ്യാപനകാലത്തു ചവിട്ടുനാടക സംഘങ്ങളോടൊപ്പം പ്രവർത്തിച്ചിരുന്ന ഓർമകളും അദ്ദേഹം പങ്കുവച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com