സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്എസ് വിഭാഗം ചവിട്ടു നാടകത്തിൽ എ ഗ്രേഡ് നേടിയ ഇരിങ്ങാലക്കുട എടത്തിരുഞ്ഞി എച്ച്ഡിപി സമാജം എച്ച്എസ്എസ് സംഘം. (ചിത്രം: മനോരമ)
Mail This Article
×
ADVERTISEMENT
കൊല്ലം∙ ചവിട്ടു നാടകം വെറുമൊരു ചെറിയ കലയല്ല. പണം ചെലവഴിച്ചെങ്കിൽ മാത്രമേ സ്റ്റേജിൽ കയറി ചുവടുവയ്ക്കാനാകൂ. ഗൗരവമുള്ള കാര്യങ്ങളാണ് ചവിട്ടുനാടകത്തിൽ പറയുന്നതെങ്കിലും ചെലവ് വലുതമാണ്. 40 ലക്ഷത്തിലധികം രൂപ ചെലവിട്ടാണ് മിക്ക സ്കൂളുകളും കലോത്സവത്തിൽ മത്സരിക്കുന്നത്. കലോത്സവത്തിൽ പങ്കെടുത്ത ഓരോ മത്സരാർഥിക്കും 20,000 രൂപ വരെയാണ് ശരാശരി ചെലവ്. ഒരു ടീമിൽ 10 അംഗങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്. ഒരു സ്കൂൾ ടീം ശരാശരി 2 ലക്ഷം രൂപയോളമാണ് കലോത്സവത്തിൽ പങ്കെടുക്കാൻ ചെലവിട്ടത്. ചവിട്ടു നാടകത്തിന് അലങ്കാരങ്ങൾക്കും പരിശീലകനുമുള്ള വലിയ ചെലവാണ് മത്സരത്തിനുള്ള പണച്ചെലവ് വർധിക്കാനുള്ള പ്രധാന കാരണം.
യുവജനോത്സവത്തിലെ ചവിട്ടുനാടക മത്സരവേദിയിലേക്കു സംഗീത സംവിധായകൻ ഉദയകുമാർ അഞ്ചലും ഗാനരചയിതാവ് പൂച്ചാക്കൽ ഷാഹുലും എത്തിയതു പുതുകലാപ്രതിഭകളുടെ പ്രകടനങ്ങൾ അടുത്തറിയാനാണ്. ഒരു ജനതയുടെ ആവേശമായിരുന്ന ചവിട്ടുനാടകത്തിന്റെ പാട്ടുകളും ചുവടുകളും അതേ ആവേശത്തോടെ അനുഭവിക്കാനാണ് ആലപ്പുഴയിൽ നിന്നു ഷാഹുലും കരുനാഗപ്പള്ളിയിൽ നിന്ന് ഉദയകുമാറും സോപാനം ഓഡിറ്റോറിയത്തിലെ വേദിയിലെത്തിയത്. ഇരുവരുടെയും തട്ടകം ഗാനരംഗമാണെങ്കിലും ചവിട്ടുനാടകം ഇരുവർക്കും അന്യമല്ല. ഉദയകുമാറിന്റെ പിതാവ് ചവിട്ടുനാടക സംഘത്തോടൊപ്പം ഹാർമോണിയം വായിച്ചിരുന്നു.
നാടക സംഗീത സംവിധായകൻ ഉദയകുമാർ അഞ്ചലും ഗാനരചയിതാവ് പൂച്ചാക്കൽ ഷാഹുലും കൊല്ലത്ത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ചവിട്ടുനാടക വേദിയിലെത്തിയപ്പോൾ.
12–ാം വയസ്സിൽ അച്ഛനോടൊപ്പം ഉപകരണ സംഗീതവുമായി വേദികളിലെത്തിയ ഓർമയിലാണ് ഉദയകുമാർ തുടക്കമിട്ടത്. ‘അന്നത്തേതിൽ നിന്നു വ്യത്യാസങ്ങൾ ഏറെയാണിപ്പോൾ. വേഷത്തിലും ശബ്ദസംവിധാനങ്ങളിലും പുതുമകൾ വന്നു’. മത്സരിക്കുന്നവരുടെ മേന്മ കൂടിയെന്നും അദ്ദേഹത്തിനു വിലയിരുത്തലുണ്ട്. തീരജനതയ്ക്കിടയിൽനിന്ന് ഉയർന്നുവന്ന ചവിട്ടുനാടകത്തിനു കലോത്സവത്തിൽ കിട്ടുന്ന അംഗീകാരങ്ങളിലേക്കും അത് ആ രംഗത്തിനു നൽകുന്ന ഊർജവുമാണു പൂച്ചാക്കൽ ഷാഹുൽ ചൂണ്ടിക്കാട്ടിയത്. മാറുന്ന കാലഘട്ടത്തിന് അനുസരിച്ചു പുതിയ കഥകൾ സ്വീകരിക്കുന്നതു നല്ലതാണെന്ന അഭിപ്രായത്തിലാണ് അദ്ദേഹം. തീരമേഖലയിലെ പഠന, അധ്യാപനകാലത്തു ചവിട്ടുനാടക സംഘങ്ങളോടൊപ്പം പ്രവർത്തിച്ചിരുന്ന ഓർമകളും അദ്ദേഹം പങ്കുവച്ചു.
1 / 9
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്എസ് വിഭാഗം ചവിട്ടു നാടകത്തിൽ എ ഗ്രേഡ് നേടിയ ഇരിങ്ങാലക്കുട എടത്തിരുഞ്ഞി എച്ച്ഡിപി സമാജം എച്ച്എസ്എസ് സംഘം. (ചിത്രം: മനോരമ)
2 / 9
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്എസ് വിഭാഗം ചവിട്ടു നാടകത്തിൽ എ ഗ്രേഡ് നേടിയ വഴുതക്കാട് കാർമൽ എച്ച്എസ്എസ് സംഘം. ചിത്രം : റസൽ ഷാഹുൽ ∙ മനോരമ
3 / 9
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്എസ് വിഭാഗം ചവിട്ടു നാടകത്തിൽ എ ഗ്രേഡ് നേടിയ ഇടുക്കി കൂമ്പൻപാറ ഫാത്തിമ മാതാ ജിഎച്ച്എസ് സംഘം. ചിത്രം : റസൽ ഷാഹുൽ ∙ മനോരമ
4 / 9
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്എസ് വിഭാഗം ചവിട്ടു നാടകത്തിൽ എ ഗ്രേഡ് നേടിയ പാലക്കാട് ബിഎസ്എസ് ഗുരുകുലം എച്ച്എസ്എസ് സംഘം. ചിത്രം : റസൽ ഷാഹുൽ ∙ മനോരമ
5 / 9
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്എസ് വിഭാഗം ചവിട്ടു നാടകത്തിൽ
എ ഗ്രേഡ് നേടിയ മലപ്പുറം പൊന്നാനി വിജയമാതാ ഇഎംഎച്ച്എസ് സംഘം. ചിത്രം : റസൽ ഷാഹുൽ ∙ മനോരമ
6 / 9
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്എസ് വിഭാഗം ചവിട്ടു നാടകത്തിൽ എ ഗ്രേഡ് നേടിയ ഇരിഞ്ഞാലക്കുട എടത്തിരുഞ്ഞി എച്ച്ഡിപി സമാജം എച്ച്എസ്എസ് സംഘം. ചിത്രം : റസൽ ഷാഹുൽ ∙ മനോരമ
7 / 9
സംസ്ഥാന സ്കൂൾ കലോത്സവത്തിലൽ ചവിട്ടു നാടകത്തിൽ അരങ്ങിലെത്തിയ വേലുത്തമ്പി ദളവയും അയ്യപ്പനും. ചിത്രം : റസൽ ഷാഹുൽ ∙ മനോരമ
8 / 9
കുസാറ്റിൽ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് മരിച്ച ആൻ റിസ്വാന്റെ സഹോദരൻ റിതുൽ (ഇടത്) ചവിട്ട് നാടക വേഷത്തിൽ. (ഫയൽ ചിത്രം)
9 / 9
കുസാറ്റിൽ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് മരിച്ച ആൻ റിസ്വാന്റെ പിതാവ് റോയ് ജോർജ് കുട്ടിയും സഹോദരൻ റിതുലും ചവിട്ട് നാടക വേദിയുടെ അണിയറയിൽ കുട്ടികളെ ഒരുക്കുന്നു. (ചിത്രം: മനോരമ)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.