ADVERTISEMENT

തേവലക്കര ∙ വീട്ടിൽക്കയറി അതിക്രമം കാട്ടുന്നെന്ന വിവരം അറിഞ്ഞെത്തിയ പൊലീസ് സംഘത്തിനു നേരെ ആക്രമണം. ഗ്രേഡ് എസ്ഐ അടക്കം 2 പേർക്ക് പരുക്കേറ്റു. 3 പേർ അറസ്റ്റിൽ. ചവറ തെക്കുംഭാഗം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ പ്രസന്നൻ, സിവിൽ പൊലീസ് ഓഫിസർ അഫ്സൽ എന്നിവരെയാണ് ആക്രമിച്ചത്. എസ്ഐയുടെ ചുണ്ടിനും പല്ലിനും പരുക്കേറ്റു. 

കുണ്ടറ മുളവന ഇടമല അനുവില്ലയിൽ അനൂപ് (29), പടപ്പക്കര മരിയാലയം വീട്ടിൽ നിജു (29), പടപ്പക്കര അനീഷ് ഭവനിൽ അനീഷ് (30) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ പുലർച്ചെ 3ന് അരിനല്ലൂർ മണ്ണാരേഴത്തു തെക്കേതിൽ വീട്ടിൽ സജീവ് ആന്റണിയുടെ വീട്ടിലായിരുന്നു സംഭവം. അക്രമവിവരം അറിഞ്ഞു ഇവിടെ എത്തിയ എസ്ഐ പ്രസന്നനെ താക്കോൽ കൊണ്ട് മുഖത്ത് ഇടിക്കുകയും മർദിക്കുന്നതും കണ്ട് തടയാനെത്തിയ അഫ്സലിനെയും മർദിക്കുകയായിരുന്നു. വിവരം അറിഞ്ഞ് ഉടൻ സ്ഥലത്ത് എത്തിയ  ഇൻസ്പെക്ടർ പ്രസാദ്. എസ്ഐ സജികുമാർ, സിപിഒമാരായ രഞ്ജിത്ത് രമണൻ, ഹരീഷ്, രതീഷ്, രാജീവ് എന്നിവർ എത്തി സംഘത്തെ കീഴ്പ്പെടുത്തുകയായിരുന്നു. ഇതിനിടെ ഒരാൾ കടന്നെങ്കിലും പിന്നീട് പൊലീസ് സ്റ്റേഷനു സമീപം ഒളിച്ചിരിക്കുകയായിരുന്ന  ഇയാളെയും പിടികൂടി. എല്ലാവരെയും റിമാൻഡ് ചെയ്തു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com