ADVERTISEMENT

കൊല്ലം∙ പൗരത്വ നിയമ പ്രക്ഷോഭത്തിൽ നിന്ന് കോൺഗ്രസ് പിന്മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാ സംരക്ഷണ സമിതി സംഘടിപ്പിച്ച പൗരത്വ സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. കേരള നിയമസഭ പൗരത്വ നAിയമത്തിന് എതിരായ പ്രമേയം പാസാക്കിയപ്പോൾ കോൺഗ്രസും ഒപ്പം ചേർന്നിരുന്നു. പിന്നീട് ആ പ്രമേയത്തെ കോൺഗ്രസ് നേതാക്കൾ വിമർശിച്ചു. കോൺഗ്രസിന്റെ ദേശീയ നേതൃത്വം ഇടപെട്ടതുകൊണ്ടാണു കേരളത്തിലെ കോൺഗ്രസുകാർ പിന്മാറിയത്. ദേശീയ തലത്തിൽ കോൺഗ്രസിന് വ്യക്തമായ നിലപാടില്ല. 

മതാധിഷ്ഠിത രാജ്യം കെട്ടിപ്പടുക്കാനുളള ആർഎസ്എസ് അജൻഡയുടെ ഭാഗമായാണ് പൗരത്വ നിയമം ഭേദഗതി ചെയ്തത്. ഹിറ്റ്‍ലറിന്റെയും മുസോളിനിയുടെയും ആശയങ്ങൾ കടംകൊണ്ടിട്ടുള്ള പ്രസ്ഥാനമായ ആർഎസ്എസിൽ നിന്ന് ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കാനില്ല. 2003ൽ വാജ്പേയി സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമഭേദഗതിയിൽ അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുമെന്നു പറഞ്ഞു. എന്നാൽ, അന്ന് ആരാണ് നിയമവിരുദ്ധമായി കുടിയേറ്റം നടത്തിയതെന്നു വെളിപ്പെടുത്തിയില്ലെന്നും പറഞ്ഞു.  ഇതു മുസ്‍ലിംകൾക്കു എതിരെ മാത്രമുള്ള നിയമം അല്ലെന്നും അടുത്ത ഘട്ടത്തിൽ ക്രൈസ്തവരെ ലക്ഷ്യമിട്ടിട്ടുണ്ടെന്നും പറഞ്ഞു.

ധനമന്ത്രി കെ.എൻ.ബാലഗോപാൽ അധ്യക്ഷനായിരുന്നു. മന്ത്രിമാരായ ജെ.ചിഞ്ചുറാണി, കെ.ബി.ഗണേഷ്കുമാർ, എംഎൽഎമാരായ എം.മുകേഷ്, എം.നൗഷാദ്, കോവൂർ കുഞ്ഞുമോൻ, സുജിത് വിജയൻ പിള്ള, ജി.എസ്.ജയലാൽ, പി.എസ്.സുപാൽ, മേയർ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, ഡോ.ജി.ജയദേവൻ, റവ. ജോസ് ജോർജ്. എ.കെ.ഹംസ സഖാഫി, മുൻ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com