ADVERTISEMENT

പത്തനാപുരം ∙ ജനവാസമേഖലയിലെ വന്യമൃഗശല്യം മൂലം വലഞ്ഞ് ചെല്ലപ്പള്ളിക്കാർ. വൈകുന്നേരങ്ങളിൽ മുറ്റത്തെത്തുന്ന കാട്ടാനയെ തുരത്തുകയാണു രാത്രി മുഴുവൻ നാട്ടുകാരുടെ പണി. കൈതക്കെട്ട്, കടശേരി ഭാഗങ്ങളിൽ ഇറങ്ങിയിരുന്ന കാട്ടാനകളാണ് ഇപ്പോൾ ചെല്ലപ്പള്ളി, ചിറപ്പാട് മേഖലകളിൽ ഇറങ്ങുന്നത്. വനത്തിനോടു ചേർന്ന പറങ്കിമാവിൻ തോട്ടങ്ങളിലൂടെ സ്വകാര്യവ്യക്തികളുടെ പുരയിടങ്ങളിലിറങ്ങി വ്യാപകനാശമാണ് വരുത്തുന്നത്. റബർ, വാഴ, കമുക്, തുടങ്ങി വെറ്റില, പച്ചക്കറിക്കൃഷി വരെ ഇവ നശിപ്പിക്കുന്നു. ഒറ്റതിരിഞ്ഞാണു കാട്ടുകൊമ്പന്മാർ നാട്ടിലേക്കിറങ്ങുന്നത്. വനത്തിലെ ജലസ്രോതസ്സുകൾ വറ്റിയതാണ് നാട്ടിലേക്കിറങ്ങാൻ കാരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com