ADVERTISEMENT

അഞ്ചൽ ∙ പട്ടിണി കാരണം എല്ലും തോലുമായി കുതിരയെ ഉടമ പെരുവെയിലത്ത് കെട്ടിയിട്ടു, രണ്ടു നാൾ വെയിലേറ്റു കുതിര അവശനിലയിലായി ബോധംകെട്ടു വീണു.  നാട്ടുകാർ വെള്ളവും തീറ്റയും നൽകിയതോടെ എഴുന്നേറ്റെങ്കിലും തീരെ അവശനിലയിലാണ്. ബൈപാസ് റോഡിൽ പടിഞ്ഞാറ്റിൻകര ഗണപതി ക്ഷേത്രത്തിനു സമീപത്തെ ഏലായിലാണു കുതിര കിടക്കുന്നത്.

അഞ്ചൽ പടിഞ്ഞാറ്റിൻകര ഏലായിൽ ഉടമ ഉപേക്ഷിച്ച കുതിര.
അഞ്ചൽ പടിഞ്ഞാറ്റിൻകര ഏലായിൽ ഉടമ ഉപേക്ഷിച്ച കുതിര.

ചാവരുകുന്നിലെ 2 യുവാക്കളാണ് കുതിരയെ ഇവിടെ ഉപേക്ഷിച്ചതെന്നു നാട്ടുകാർ പറയുന്നു. പൊള്ളുന്ന വെയിലേറ്റ് കുതിരയുടെ തൊലി പൊട്ടി പൊളിഞ്ഞു , നിർ‍ജലീകരണം കാരണം ശബ്ദം ഉണ്ടാക്കാൻ പോലും കഴിയുന്നില്ല. വേണ്ടത്ര തീറ്റ നൽകിയിട്ടില്ല എന്ന് ഇതിന്റെ രൂപത്തിൽ നിന്നു മനസിലാകുന്നതായി നാട്ടുകാർ പറയുന്നു. മിണ്ടാപ്രാണിയോടു കൊടും ക്രൂരത കാട്ടിയവർക്ക് എതിരെ നടപടി വേണമെന്നും ആവശ്യം ഉയർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com