ADVERTISEMENT

ശാസ്താംകോട്ട ∙ ജില്ലാ അതിർത്തിയായ ഏഴാംമൈൽ ജംക്‌ഷനിലും പരിസരങ്ങളിലും വാഹനങ്ങളിൽ നിന്നും ഇന്ധനം കവരുന്നതു പതിവാകുന്നു. സാമൂഹികവിരുദ്ധശല്യം രൂക്ഷമായെന്നും പരാതിയുണ്ട്. ഭരണിക്കാവ്– വണ്ടിപ്പെരിയാർ ദേശീയപാതയും ചിറ്റുമല– തെങ്ങമം പ്രധാന പാതയും സംഗമിക്കുന്ന ജംക്‌ഷനിൽ റോഡിന്റെ വശങ്ങളിൽ നിർത്തിയിടുന്ന വാഹനങ്ങളുടെയും മതിലുകളില്ലാത്ത വീടുകളുടെ പോർച്ചിൽ സൂക്ഷിച്ചിരുന്ന വാഹനങ്ങളിൽ നിന്നുമാണ് ഇന്ധനം കവരുന്നത്. 

രാത്രി നിർത്തിയിടുന്ന ഭാരവാഹനങ്ങളിലും നിന്നും ഇന്ധനം കവർന്നതായി പരാതിയുണ്ട്. കഴിഞ്ഞ ദിവസം രണ്ടു ഇരുചക്രവാഹനങ്ങളിൽ നിന്നും പെട്രോൾ ഊറ്റിയെടുത്തു. അടുത്തിടെ തെരുവുവിളക്കുകളുടെ ഫ്യൂസുകൾ ഊരിക്കൊണ്ടുപോയിരുന്നു. ശാസ്താംകോട്ട, ഏനാത്ത്, ശൂരനാട് പൊലീസ് സ്റ്റേഷനുകളുടെ അതിർത്തി പ്രദേശമായ മേഖലയെ ആരും തന്നെ ശ്രദ്ധിക്കാത്ത സ്ഥിതിയാണ്. പൊലീസ് പട്രോളിങ് ശക്തമാക്കി സാമൂഹികവിരുദ്ധശല്യം നിയന്ത്രിക്കണമെന്നാണ് ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com