ADVERTISEMENT

കോട്ടയം ∙ ഈ വർഷവും വെള്ളപ്പൊക്കം വന്നാലും  കുമ്മനം മരിയാതുരുത്ത് പടിഞ്ഞാറേതിൽ സി.ഡി. ജയരാജിനു പേടിയില്ല.  ലോക്ഡൗൺ കാലത്തു മീൻ പിടിക്കുന്നതിനു ഫൈബർ ബോട്ട് വേണമെന്ന മക്കളായ സൂരജിന്റെയും ധീരജിന്റെയും ആവശ്യത്താൽ ഒരു ദിവസം കൊണ്ടു പിവിസി ബോട്ട് നിർമിച്ച ജയരാജൻ മുന്നിൽക്കാണുന്നത് ഈ ബോട്ട് പ്രളയസമയത്തെ രക്ഷാപ്രവർത്തനത്തിന് ഉപകാരപ്പെടുമെന്നതാണ്. 6 മീറ്ററിന്റെ 3 പിവിസി പൈപ്പുകൾ ഉപയോഗിച്ച്
ണ് ജയരാജ് ബോട്ട് നിർമിച്ചത്. 16 കിലോഗ്രാമിന്റെ മുക്കാൽ ഇഞ്ച് സ്ക്വയർ ഇരുമ്പ് പൈപ്പ് ഉപയോഗിച്ചാണ് ഇരിപ്പിടം.

8.5 അടി നീളവും 4.5 അടി വീതിയുമാണ് ബോട്ടിന്.   ഫൈബർ ബോട്ട്, വള്ളം എന്നിവ വാങ്ങാൻ ചെലവു വർധിക്കുമെന്നതിനാലാണു ജയരാജ് സ്വന്തമായി ബോട്ട് നിർമിക്കാനൊരുങ്ങിയത്. ഒരു സമയം 4 പേർക്ക് ഇരിക്കാവുന്ന ബോട്ടാണ് ആദ്യം നിർമിച്ചത്.  2 പേർക്ക് ഉപയോഗിക്കാവുന്ന ചെറിയ പിവിസി ബോട്ടും ജയരാജ് നിർമിച്ചിട്ടുണ്ട്. 16,000 രൂപയാണു നിർമാണ ച്ചെലവ്. മക്കളുടെ സുഹൃത്തുക്കളും നിർമാണത്തിൽ പങ്കെടുത്തു. ജയരാജിന്റെ അമ്മ സരോജിനിയമ്മ, ഭാര്യ സിന്ധു  എന്നിവർ പൂർണ പിന്തുണ നൽകിയതോടെയാണു ബോട്ട്  നിർമാണം പൂർത്തിയാക്കാൻ സാധിച്ചത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com