ADVERTISEMENT

ഇന്നലെ അപ്പയ്ക്കൊപ്പം ഞങ്ങളും വീണ്ടും പുതുപ്പള്ളിക്കു വന്നു. പുതുപ്പള്ളി–തിരുവനന്തപുരം റൂട്ടിൽ സ്ഥിരം വരുന്നതാണ്. എങ്കിലും ഈ യാത്രയുടെ പ്രത്യേകത ഞങ്ങൾക്കറിയാം. 2004 ഓഗസ്റ്റ് 30നാണ് ഇതുപോലെ ഒരുമിച്ചു വന്നത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തലേന്നായിരുന്നു ആ യാത്ര. രാത്രി 8ന് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ടു. അപ്പയുടെ അമ്മയെ കണ്ട് അനുഗ്രഹം വാങ്ങി. പാമ്പാടി, പുതുപ്പള്ളി പള്ളികളിൽ പ്രാർഥിച്ച് അന്നു തന്നെ മടങ്ങി.

ഞങ്ങൾ അപ്പയുമായി സംസാരിക്കുന്നതു കൂടുതലും യാത്രയിലാണ്. തിരക്കില്ലാതെ കുടുംബാംഗങ്ങളോടു സംസാരിക്കാൻ യാത്രയിലാണു സമയം കിട്ടുക. പോകുന്ന വഴിയിലുള്ള കാര്യങ്ങളെല്ലാം ഞങ്ങൾക്കു പറഞ്ഞു തരുന്നതും യാത്രയിലാണ്.ഇത്തവണ ആ പതിവു തെറ്റി. നിരന്തരമായി ഫോൺ കോളുകൾ വരുന്നു. സംവിധായകർ ബാലചന്ദ്ര മേനോൻ, ഹരിഹരൻ തുടങ്ങി പരിചയക്കാർ പലരും വിളിക്കുന്നു. 

kottayam-puthuppally-trivandrum-travell
ഇന്നലെ തിരുവനന്തപുരത്തു നിന്ന് ഉമ്മൻ ചാണ്ടി ഭാര്യ മറിയാമ്മ, കൊച്ചുമകൻ എഫിനോവ എന്നിവർക്കൊപ്പം കോട്ടയത്തേക്കു വരുന്നു. മകൻ ചാണ്ടി ഉമ്മൻ എടുത്ത സെൽഫി.

ഇന്നലത്തെ യാത്രയിൽ അപ്പ കൂടുതൽ സന്തോഷവനായിരുന്നു. കുടുംബത്തോടൊപ്പം പുതുപ്പള്ളിക്കു വരുന്നതിന്റെയാണ് ആ സന്തോഷം. ഞാനും അമ്മ മറിയാമ്മയും സഹോദരി മറിയയും കൊച്ചുമകൻ എഫിനോവയും പഴ്സനൽ സ്റ്റാഫുമാണു വരുന്നത്. വിദേശത്തുള്ള അച്ചുവിനു വരാൻ കഴിഞ്ഞില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com