ADVERTISEMENT

മുണ്ടക്കയം∙ ആൾത്താമസം ഇല്ലാത്ത വീട് കുത്തിത്തുറന്ന് ഒട്ടുപാൽ മോഷ്ടിച്ച സംഭവത്തിൽ രണ്ടു പ്രതികൾകൂടി അറസ്റ്റിലായി. ചിറ്റടി ഐലുമാലിയിൽ ലിജു (38), 31-ാം മൈൽ കണ്ണംകുളം ജിബിൻ (32) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ ഇഞ്ചിയാനി അടക്കാത്തോട്ടത്തിൽ രാജൻ (63) നേരത്തേ അറസ്റ്റിലായിരുന്നു.

ഇഞ്ചിയാനി തേക്കനാട്ട് ആൽബിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന 150 കിലോ ഒട്ടുപാലാണ് മോഷണം പോയത്. ഇതേ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ മോഷണം നടന്ന ദിവസം സംശയാസ്പദമായി കണ്ട വാഹനങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തി ഓട്ടോ ഡ്രൈവറായ രാജനെ അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തതോടെയാണ് കൂട്ടുപ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. സി.ഐ.ഷൈൻ കുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com