ADVERTISEMENT

കുമരകം ∙ വിനോദസഞ്ചാര കേന്ദ്രമായ കുമരകത്തിന്റെ ഹൃദയഭാഗമായ ജംക്‌ഷനിൽ എത്തുന്നവർ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ ഇടമില്ലാതെ വലയും. വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ രാജ്യാന്തര തലത്തിൽ അറിയപ്പെടുന്ന കുമരകത്തിനാണ് ഈ ദുരവസ്ഥ. 

 

കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്തു ശുചിമുറി പണിയുന്നതിനു തുക നീക്കിവച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല. പുതിയ ഭരണസമിതി വന്നിട്ടും ഇക്കാര്യത്തിനു തീരുമാനം ഉണ്ടായിട്ടില്ല. ഉത്തരവാദിത്ത ടൂറിസത്തിന്റെ ഉദ്ഘാടനത്തിനു മുഖ്യമന്ത്രി പിണറായി വിജയൻ കുമരകത്ത് എത്തിയപ്പോൾ ഒരു വിദ്യാർഥി ശുചിമുറി സൗകര്യം ഇല്ലെന്ന കാര്യം നിവേദനത്തിലൂടെ അറിയിച്ചിരുന്നു. 

 

വർഷം പലതു കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ല. ജം‌ക്‌ഷനു സമീപം ബസ്ബേക്കു സ്ഥലം വാങ്ങിയപ്പോൾ ഇതിന്റെ കൂടെ ശുചിമുറി കൂടി പണിയുമ്പോൾ പ്രശ്നത്തിനു പരിഹാരമാകുമെന്നു കരുതിയെങ്കിലും അതും ഉണ്ടായില്ല. ബസ്ബേക്കു സ്ഥലം വാങ്ങിയതല്ലാതെ മറ്റൊന്നും നടന്നില്ല.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com