ADVERTISEMENT

പാലാ ∙‘‘ഒരു പാലാ അച്ചായൻ എന്നു പറയുമ്പോൾ അൽപം കുടവയറും തടിയുമൊക്കെ വേണം. പന്നിയും പോത്തുമൊക്കെ സ്ഥിരമായിട്ട് കഴിക്കുന്നവർ എങ്ങനെയാണ് ഇത്ര മെലിഞ്ഞ് സിക്സ്പാക്കായിട്ട് ഇരിക്കുന്നത്.’’– ‘കടുവ’ സിനിമ കണ്ടിറങ്ങിയ  ജോസ് കുരുവിനാക്കുന്നേൽ എന്ന കുറുവച്ചന്റെ ആദ്യ പ്രതികരണം ഇങ്ങനെ. ഏറെ വിവാദങ്ങൾക്കും കേസുകൾക്കും ശേഷമാണ് ‘കടുവ’ തിയറ്ററിൽ എത്തിയത്. ഈ സിനിമയ്ക്ക് തന്റെ ജീവിതവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച്  ജോസ് കുരുവിനാക്കുന്നേൽ കോടതിയെ സമീപിച്ചിരുന്നു.

‘‘സിനിമയിൽ പറയുന്നത് പാലാ ഭാഷയല്ല. ‘എന്നതാടാ’ എന്ന് ഇവിടെയാരും പറയാറില്ല. ‘എന്നാടാ’ എന്നാണ് ചോദിക്കുന്നത്.’’– ജോസ് കുരുവിനാക്കുന്നേൽ പറഞ്ഞു. ‘‘എന്റെ ജീവിതത്തിൽ നിന്നെടുത്ത സിനിമയാണ് കടുവ, അപ്പോൾ ഞാനുമായിട്ട് അൽപമെങ്കിലും രൂപസാദൃശ്യമുള്ള ഒരാളായിരുന്നെങ്കിൽ നന്നായിരുന്നേനെ. സുരേഷ് ഗോപി ചെയ്യണമെന്നായിരുന്നു ആഗ്രഹം. പിന്നെ കഥയിൽ അനാവശ്യ കൂട്ടിച്ചേർക്കലുകളുണ്ട്. ഞാനൊരിക്കലും അമ്മയുടെ പ്രായമുള്ള ഒരു സ്ത്രീയോട് മോശമായി സംസാരിച്ചിട്ടില്ല. സിനിമയാകുമ്പോൾ ഭാവനയുണ്ടാകും; പക്ഷേ ഒരാളെ അപകീർത്തിപ്പെടുത്തുന്നതു പോലെ ചെയ്യാൻ പാടില്ലായിരുന്നു.’’–ജോസ് കുരുവിനാക്കുന്നേൽ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com