കടയുടമയെ കുത്തി; മൂന്നു പേർ പിടിയിൽ
Mail This Article
ചങ്ങനാശേരി ∙ ചായ കട ഉടമയെ ആക്രമിച്ച കേസിൽ യുവാക്കൾ പിടിയിൽ. ചങ്ങനാശേരി പുതുപ്പറമ്പിൽ ഷിഹാൻ (19), പുഴവാത് വാഴക്കാല തുണ്ടിയിൽ ബാസിത് അലി (19), ആഞ്ഞിലിപ്പടി കറുകയിൽ ജോസഫ് സെബാസ്റ്റ്യൻ (23) എന്നിവരെയാണ് ചങ്ങനാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി ബൈപാസ് റോഡിലുള്ള ചായ കടയിൽ വച്ച് യുവാക്കളും കടയുടമയുമായി വാക്ക് തർക്കം ഉണ്ടായി. ഇതിനിടയിൽ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് യുവാക്കൾ കടയുടമയെ കുത്തുകയായിരുന്നു.
തടയാൻ ചെന്ന കടയുടമയുടെ സുഹൃത്തുക്കളെയും യുവാക്കൾ ആക്രമിച്ചു. പരുക്കേറ്റവരെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഷിഹാനെതിരെ ചങ്ങനാശേരി സ്റ്റേഷനിൽ അടിപിടി കേസ് നിലവിലുണ്ട്. ചങ്ങനാശേരി എസ്എച്ച്ഒ റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിൽ എസ്ഐമാരായ മേരി സുപ്രഭ, ജോസഫ്കുട്ടി, ആനന്ദക്കുട്ടൻ, എഎസ്ഐമാരായ പ്രസാദ്, ഷിനോജ്, സിജു കെ.സൈമൺ, തോമസ് സ്റ്റാൻലി, അതുൽ കെ.മുരളി, ഷമീർ, രഞ്ജിത്ത് എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.