ആന കിണർ ചാടിക്കടക്കാൻ ശ്രമിച്ചപ്പോൾ ചുറ്റുമതിൽ ഇടിഞ്ഞു; ശരിയാക്കിയത് ഒരു വർഷം കഴിഞ്ഞ്
Mail This Article
കോട്ടയം ∙ ഒന്നര വർഷം മുൻപ് ഒരു ആന നടന്നുപോയ വഴിയിലെ കിണർ നന്നാക്കിയെടുത്തത് 6 മാസം മുൻപ്. പനച്ചിക്കാട് നെല്ലിക്കൽ കുഴിമറ്റം ഭാഗത്തു തടി പിടിക്കാൻ കൊണ്ടുവന്ന കല്യാണിയെന്ന പിടിയാനയാണ് ഇടഞ്ഞ് പറമ്പുകളിലൂടെ പാഞ്ഞത്. ഓടിയെത്തിയ ആന സീതാമണിയമ്മയുടെ വീട്ടുമുറ്റത്തു വന്നു.
മുന്നിൽക്കണ്ട കിണറിനു മുകളിലൂടെ ചാടിക്കടക്കാൻ ആന ശ്രമിച്ചപ്പോൾ ചുറ്റുമതിൽ ഇടിഞ്ഞു. പിൻകാലുകൾ ഒഴികെ ശരീരത്തിന്റെ പകുതിയും തുമ്പിക്കൈയും മുഖവുമടക്കം കിണറ്റിനുള്ളിലേക്കു വീഴുന്നതുപോലെ കുടുങ്ങി. ആനയെ കയറ്റിയെങ്കിലും കിണർ ഇടിഞ്ഞു, പൈപ്പുകൾ പൊട്ടി. മോട്ടറും പമ്പും കിണറ്റിൽ വീണു.
എല്ലാം ശരിയാക്കാമെന്നു പഞ്ചായത്തും പൊലീസും ആനക്കാരുമൊക്കെ ഉറപ്പു പറഞ്ഞെങ്കിലും ഒരു വർഷത്തേക്ക് ഒന്നും നടന്നില്ല. വീട്ടുകാർ കോടതിയെ സമീപിച്ചതോടെ 6 മാസം മുൻപ് ആനയുടമ ചുറ്റുമതിൽ കെട്ടിക്കൊടുത്തു.