ADVERTISEMENT

കോട്ടയം ∙ സംസ്ഥാനത്ത് ഏറ്റവുമധികം വേനൽമഴ ലഭിച്ചതു കാഞ്ഞിരപ്പള്ളിയിൽ. കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം മാർച്ച് 1 മുതൽ മേയ് 31 വരെ 849.9 മില്ലീമീറ്റർ മഴയാണു കാഞ്ഞിരപ്പള്ളിയിൽ ലഭിച്ചത്. സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം ഈരാറ്റുപേട്ടയ്ക്കാണ്. 778.1 മില്ലീമീറ്റർ മഴയാണ് ഇവിടെ പെയ്തത്. ഈ കാലയളവിൽ സംസ്ഥാനത്തു 34% മഴ കുറവാണു ലഭിച്ചതെന്നു കണക്കുകൾ വ്യക്തമാക്കുന്നു. ജില്ലയിൽ 24% മഴ കുറഞ്ഞു

 മഴക്കണക്ക്

 ∙ സംസ്ഥാനത്ത് പ്രതീക്ഷിച്ച മഴ: 359.1 മില്ലീമീറ്റർ

 ∙ ലഭിച്ച മഴ: 236.4 മില്ലീമീറ്റർ

 ∙ കുറവ്: 34 %

 ∙ ജില്ലയിൽ പ്രതീക്ഷിച്ച മഴ: 449.6 മില്ലീമീറ്റർ

 ∙ ലഭിച്ച മഴ: 343.7 മില്ലീമീറ്റർ

 ∙ കുറവ് : 24%

ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ  ലഭിച്ച വേനൽമഴ (മില്ലീമീറ്ററിൽ)

∙ കാഞ്ഞിരപ്പള്ളി: 849.9

∙  ഈരാറ്റുപേട്ട: 778.1

∙  തീക്കോയി: 659

∙  പെരുന്തേനരുവി: 665.4

∙  ബോയ്സ് എസ്റ്റേറ്റ് 617.4

∙ മുണ്ടക്കയം: 600.4

∙ പാമ്പാടി: 378

∙  കോഴാ: 358.2

∙  പൂഞ്ഞാർ: 352.5

(മാർച്ച് 1 മുതൽ മേയ് 31 വരെയുള്ള കണക്ക്, അവലംബം: ഐഎംഡി)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com