ADVERTISEMENT

കുമരകം ∙ ജലഗതാഗത വകുപ്പിന്റെ ബോട്ട് വള്ളത്തിൽ ഇടിച്ചു വിദ്യാർഥിനി മരിച്ച സംഭവത്തെത്തുടർന്നു നിർത്തിയ കണ്ണങ്കര – ചീപ്പുങ്കൽ – മണിയാപറമ്പ് ബോട്ട് സർവീസ് ഇന്നലെ മുതൽ പുനരാരംഭിച്ചു. കഴിഞ്ഞ മാസം 30നാണ് അപകടമുണ്ടായത്. ഒരു മാസത്തിനു ശേഷമാണു സർവീസ് പുനരാരംഭിക്കുന്നത്. കരീമഠം, വാദ്യമേക്കരി, കൂരിച്ചാൽ, കോലടിച്ചിറ പ്രദേശത്തുകാർ ഇത്രയും നാൾ ബോട്ട് ഇല്ലാത്തതുമൂലം യാത്രാക്ലേശത്തിലായിരുന്നു. അപകടത്തിനിടയാക്കിയ എസ് 49–ാം നമ്പർ ബോട്ട് തന്നെയാണു വീണ്ടും സർവീസ് നടത്തുന്നത്. 

അപകടത്തെത്തുടർന്നു ബോട്ട് ആലപ്പുഴ ഡോക്കിൽ കയറ്റി അറ്റകുറ്റപ്പണികൾ തീർത്ത് പെയിന്റിങ്ങും നടത്തിയാണു സർവീസ് തുടങ്ങിയിരിക്കുന്നത്. ഇന്നലെ വൈകിട്ട് 4 മുതലാണു സർവീസ് ആരംഭിച്ചത്. പണി തീർത്ത് മുഹമ്മയിൽ എത്തിച്ച ബോട്ട് സ്റ്റേഷൻ മാസ്റ്റർ ഷാനവാസ് ഖാന്റെ നിർദേശത്തെ തുടർന്നു ചീപ്പുങ്കലിൽ എത്തിച്ചു. അവിടെ നിന്നു മണിയാപറമ്പിലേക്കു സർവീസ് തുടങ്ങി. സർവീസ് സംബന്ധിച്ചു യാത്രക്കാർക്കു പരാതി ഉണ്ടെങ്കിൽ ബന്ധപ്പെട്ടവരെ അറിയിക്കണമെന്ന് ജലഗതാഗത വകുപ്പ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com