ADVERTISEMENT

എരുമേലി ∙ ശുചിമുറി ടാപ്പിൽ നിന്നുള്ള ജലം താൽക്കാലിക ചായക്കടയിലേക്ക് ഹോസിട്ട് ശേഖരിച്ചതായി കണ്ടെത്തിയ സംഭവത്തിൽ ലൈസൻസ് ഉടമയ്ക്ക് 25,000 രൂപ പിഴയിട്ടു. ആരോഗ്യ  വകുപ്പാണ് പിഴ ചുമത്തി പഞ്ചായത്തിനു കൈമാറിയത്. ഇതിൽ 15,000 രൂപ ഉടമ ഇന്നലെ അടച്ചതായി പഞ്ചായത്ത്  പ്രസിഡന്റ് മറിയാമ്മ സണ്ണി അറിയിച്ചു.

ബാക്കി പിഴ തുക പിന്നീട് അടയ്ക്കാമെന്നാണ് അറിയിച്ചിട്ടുള്ളത്. എരുമേലി സ്വദേശിയായ അബ്ദുൽ ഷെമിം കറുത്തേടത്ത് എന്ന ആളാണ് ചായക്കടയോടു ചേർന്നുള്ള സ്റ്റേഷനറി,  സിന്ദൂരക്കട കരാർ എടുത്തത്. ഇതിനു ശേഷം ഇതിനു സമീപം അനധികൃതമായി താൽക്കാലിക ചായക്കട സ്ഥാപിക്കുകയായിരുന്നു. റവന്യു വിജിലൻസ് സ്ക്വാഡ് ആണു കടയിലേക്ക് മലിനജലം ശേഖരിച്ചതു പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com